കാസർകോട്: മേൽപ്പാലം പണിയാൻ റെയിൽവേ ഏറ്റെടുത്ത കോട്ടിക്കുളത്തെ സ്ഥലം, കാടുകയറി പാമ്പുകളുടെയും ഇഴജന്തുക്കളുടെയും മറ്റു ക്ഷുദ്രജീവകളുടെയും താവളമായി മാറി. സമീപത്തുകൂടി നടന്നുപോകാൻ തന്നെ ആളുകൾ ഭയക്കുന്നു.
റെയിൽവെ ഫ്ലാറ്റുഫോമിനെ രണ്ടായി മുറിച്ച് പ്രധാന റോഡ് കടന്നുപോകുന്ന സംസ്ഥാനത്തെ ഏക റെയിൽവേ ഗേറ്റ് ഒഴിവാക്കാൻ പാലക്കുന്നിൽ മേൽപാലം നിർമ്മിക്കണമെന്ന ആവശ്യത്തിന് രണ്ടുപതിറ്റാണ്ടിന്റെ പഴക്കമുണ്ട്. ഇതിനായി സ്ഥലം ഏറ്റെടുത്തിട്ട് വർഷങ്ങൾ കഴിഞ്ഞിട്ടും മേൽപ്പാലം കടലാസിൽതന്നെ.
265 മീറ്റർ നീളത്തിലും ഏഴര മീറ്റർ വീതിയിലും രണ്ടുവരി പാതയായാണ് മേൽപ്പാലം നിർമിക്കേണ്ടത്. നടപ്പാത സൗകര്യവുമുണ്ടാകും. കിഫ്‌ബി ഫണ്ട് ഉപയോഗിച്ച് നിർദ്ദിഷ്ട കോട്ടിക്കുളം റെയിൽവേ മേൽപാല നിർമ്മാണത്തിന് കേരള റോഡ്സ് ആൻഡ് ബ്രിഡ്ജസ് ഡെവലപ്മെന്റ് കോർപ്പറേഷനെയാ
നിവേദനവും സമരവും
പാലം നിർമ്മാണം ഉടനെ ആരംഭിക്കണമെന്ന് ആവശ്യപ്പെട്ട് റയിൽവേയുടെ ചുമതല വഹിച്ച മുൻമന്ത്രി ജി.സുധാകരന് പാലക്കുന്ന് കഴകം കരിപ്പോടി പ്രാദേശിക സമിതി ഭാരവാഹികൾ നേരിട്ട് നിവേദനം നൽകിയിരുന്നു. കഴിഞ്ഞ ജനുവരിയിൽ പ്രാദേശിക സമിതി പാലക്കുന്നിൽ നടത്തിയ ഏകദിന സൂചന ഉപവാസ സമരവും നടത്തി. സമരം ഉദ്‌ഘാടനം ചെയ്തത് രാജ്‌മോഹൻ ഉണ്ണിത്താൻ എം.പി ആയിരുന്നുവെങ്കിലും മേൽപ്പാലം യാഥാർത്ഥ്യമാക്കാൻ കാര്യമായി ഇടപെടുന്നില്ലെന്ന ആക്ഷേപം നാട്ടുകാർക്കുണ്ട്. മുൻ എം.എൽ.എ കെ. കുഞ്ഞിരാമൻ മുഖ്യമന്ത്രിയെയും മന്ത്രിമാരെയും കണ്ടതിനെ തുടർന്ന് ഗവ. സെക്രട്ടറി കേന്ദ്ര റെയിൽ മന്ത്രാലയത്തിന് കത്ത് നൽകിയിരുന്നുവെങ്കിലും തുടർനടപടി ഉണ്ടായിട്ടില്ല.
കോട്ടിക്കുളം റെയിൽവെ ഓവർബ്രിഡ്ജിന് വേണ്ടി ഏറ്റെടുത്ത ഭൂമി സംസ്ഥാനത്തിന് കൈമാറാൻ റെയിൽവേ തയാറാകണം. പാലക്കുന്നിലെ റെയിൽവേ ഗേറ്റിലെ കുരുക്ക് യാത്രക്കാരെ ദുരിതത്തിലാക്കുന്നു. ചരക്ക് തീവണ്ടിക്കടിയിലൂടെ മറുവശത്തെത്തി ആശുപത്രിയിൽ പോകേണ്ടുന്ന ഗതികേടിലാണ് ഈ നാട്ടുകാർ.
ജയാനന്ദൻ പാലക്കുന്ന് (സെക്രട്ടറി എസ്.എൻ.ഡി.പി ഉദുമ യൂണിയൻ )
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |