SignIn
Kerala Kaumudi Online
Thursday, 25 April 2024 5.42 PM IST

ഇവിടം റെയിൽവേ 'പാമ്പുവളർത്തുകേന്ദ്രം'

rob-kadu
ഓവർ ബ്രിഡ്ജ് പണിയാൻ ഏറ്റെടുത്ത കോട്ടിക്കുളത്തെ സ്ഥലം

കാസർകോട്: മേൽപ്പാലം പണിയാൻ റെയിൽവേ ഏറ്റെടുത്ത കോട്ടിക്കുളത്തെ സ്ഥലം, കാടുകയറി പാമ്പുകളുടെയും ഇഴജന്തുക്കളുടെയും മറ്റു ക്ഷുദ്രജീവകളുടെയും താവളമായി മാറി. സമീപത്തുകൂടി നടന്നുപോകാൻ തന്നെ ആളുകൾ ഭയക്കുന്നു.

റെയിൽവെ ഫ്ലാറ്റുഫോമിനെ രണ്ടായി മുറിച്ച് പ്രധാന റോഡ് കടന്നുപോകുന്ന സംസ്ഥാനത്തെ ഏക റെയിൽവേ ഗേറ്റ് ഒഴിവാക്കാൻ പാലക്കുന്നിൽ മേൽപാലം നിർമ്മിക്കണമെന്ന ആവശ്യത്തിന് രണ്ടുപതിറ്റാണ്ടിന്റെ പഴക്കമുണ്ട്. ഇതിനായി സ്ഥലം ഏറ്റെടുത്തിട്ട് വർഷങ്ങൾ കഴിഞ്ഞിട്ടും മേൽപ്പാലം കടലാസിൽതന്നെ.

265 മീറ്റർ നീളത്തിലും ഏഴര മീറ്റർ വീതിയിലും രണ്ടുവരി പാതയായാണ് മേൽപ്പാലം നിർമിക്കേണ്ടത്. നടപ്പാത സൗകര്യവുമുണ്ടാകും. കിഫ്‌ബി ഫണ്ട് ഉപയോഗിച്ച് നിർദ്ദിഷ്ട കോട്ടിക്കുളം റെയിൽവേ മേൽപാല നിർമ്മാണത്തിന് കേരള റോഡ്സ് ആൻഡ് ബ്രിഡ്ജസ് ഡെവലപ്മെന്റ് കോർപ്പറേഷനെയാണ് സർക്കാർ ഏൽപ്പിച്ചത്. 2017 മേയ് മാസത്തെ ഉത്തരവ് അനുസരിച്ച് കിഫ്ബി 19.60 കോടി രൂപ അനുവദിക്കുകയും ചെയ്തു. 2.47 കോടി രൂപ മുടക്കി‌ റെയിൽവേ വാങ്ങിയ 0.4739 ഹെക്ടർ ഭൂമിയുടെ വില 'അഡ്ജസ്റ്റ്' ചെയ്യണമെന്ന് റെയിൽവേ സംസ്ഥാന സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. ഈ സ്ഥലത്തിന്റെ ഉടമസ്ഥാവകാശം റെയിൽവേയിൽ നിന്ന് സംസ്ഥാനത്തിന്റെ പേരിലേക്ക് മാറ്റി നൽകണമെന്ന ഉപാധിയോടെ സംസ്ഥാനം തങ്ങളുടെ സമ്മതം ചെന്നൈയിലെ ദക്ഷിണ റെയിൽവേ ജനറൽ മാനേജരെ അറിയിച്ചിരുന്നു. നാളിതുവരെ അതിനുള്ള നടപടി ഉണ്ടായിട്ടില്ല. റെയിൽവേയുടെ അനുമതി കിട്ടാതെ ടെൻഡർ നടപടികൾ ആരംഭിക്കാൻ കഴിയില്ലെന്നാണ് ആർ.ബി.ഡി.സി.കെ. മാനേജിംഗ് ഡയറക്ടർ പറയുന്നത്.

നിവേദനവും സമരവും

പാലം നിർമ്മാണം ഉടനെ ആരംഭിക്കണമെന്ന് ആവശ്യപ്പെട്ട് റയിൽവേയുടെ ചുമതല വഹിച്ച മുൻമന്ത്രി ജി.സുധാകരന് പാലക്കുന്ന് കഴകം കരിപ്പോടി പ്രാദേശിക സമിതി ഭാരവാഹികൾ നേരിട്ട് നിവേദനം നൽകിയിരുന്നു. കഴിഞ്ഞ ജനുവരിയിൽ പ്രാദേശിക സമിതി പാലക്കുന്നിൽ നടത്തിയ ഏകദിന സൂചന ഉപവാസ സമരവും നടത്തി. സമരം ഉദ്‌ഘാടനം ചെയ്തത് രാജ്‌മോഹൻ ഉണ്ണിത്താൻ എം.പി ആയിരുന്നുവെങ്കിലും മേൽപ്പാലം യാഥാർത്ഥ്യമാക്കാൻ കാര്യമായി ഇടപെടുന്നില്ലെന്ന ആക്ഷേപം നാട്ടുകാർക്കുണ്ട്. മുൻ എം.എൽ.എ കെ. കുഞ്ഞിരാമൻ മുഖ്യമന്ത്രിയെയും മന്ത്രിമാരെയും കണ്ടതിനെ തുടർന്ന് ഗവ. സെക്രട്ടറി കേന്ദ്ര റെയിൽ മന്ത്രാലയത്തിന്‌ കത്ത്‌ നൽകിയിരുന്നുവെങ്കിലും തുടർനടപടി ഉണ്ടായിട്ടില്ല.

കോട്ടിക്കുളം റെയിൽവെ ഓവർബ്രിഡ്ജിന് വേണ്ടി ഏറ്റെടുത്ത ഭൂമി സംസ്ഥാനത്തിന് കൈമാറാൻ റെയിൽവേ തയാറാകണം. പാലക്കുന്നിലെ റെയിൽവേ ഗേറ്റിലെ കുരുക്ക് യാത്രക്കാരെ ദുരിതത്തിലാക്കുന്നു. ചരക്ക് തീവണ്ടിക്കടിയിലൂടെ മറുവശത്തെത്തി ആശുപത്രിയിൽ പോകേണ്ടുന്ന ഗതികേടിലാണ് ഈ നാട്ടുകാർ.

ജയാനന്ദൻ പാലക്കുന്ന് (സെക്രട്ടറി എസ്.എൻ.ഡി.പി ഉദുമ യൂണിയൻ )

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KASARGOD, KOTTIKKULAM ROB
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.