കൊട്ടാരക്കര: നെൽകർഷകരെ ദുരിതത്തിലാക്കിയ സപ്ളൈ കോയുടെ നടപടിക്കെതിരെ കരീപ്ര തളവൂർക്കോണം പാട്ടുപുരയ്കൽ എലായിൽ പ്രതിഷേധം ഉയരുന്നു. നെൽകർഷകർ സെക്രട്ടേറിയറ്റിന് മുന്നിൽ പ്രതിഷേധ ധർണ നടത്തുവാൻ തീരുമാനിച്ചു. നെൽകർഷകരിൽ നിന്ന് സർക്കാർ ഉത്തരവ് പ്രകാരം സപ്ളൈകോ ഏറ്റെടുത്ത 30 ടൺ നെല്ലിന്റെ വില ഒന്നരമാസമായിട്ടും നൽകാത്തതിനെ തുടർന്ന് കർഷകർ കടക്കെണിയിലായി. ലോണെടുത്തും പണയം വച്ചും കൃഷി ചെയ്യുന്ന നെൽ കർഷകർ തുടർ കൃഷിക്കും മാർഗമില്ലാതെ വലയുന്നു. രണ്ടാം വിള കൃഷിയിറക്കിയതും കടമെടുത്താണ്. സർക്കാരും കൃഷി വകുപ്പും ഇടപെട്ട് നെൽകർഷകരുടെ ബുദ്ധിമുട്ട് പരിഹരിക്കണമെന്ന് തളവൂർക്കോണം ഏലാസമിതി ഭാരവാഹികളൾ ആവശ്യപ്പെട്ടു. സപ്ളൈകോ തളവൂർക്കോണം ഏലായിൽ നിന്ന് ഏറ്റെടുത്ത 30 ടൺ നെല്ലിന്റെ വില അടിയന്തരമായി നൽകണമെന്നും അല്ലെങ്കിൽ നെൽകർഷകർ കൃഷി ഉപേക്ഷിച്ച് സമരം ചെയ്യുമെന്ന് ഏലാ സമിതി സെക്രട്ടറി ബി.ചന്ദ്രശേഖരൻപിള്ള അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |