കൊല്ലം: ചെറിയ അളവ് കഞ്ചാവുമായി കൊല്ലം എക്‌സൈസ് ആന്റി നാർക്കോട്ടിക് സ്‌പെഷ്യൽ സ്‌ക്വാഡ് പിടികൂടിയ കേസിൽ പത്തനാപുരം താലൂക്കിൽ തലവൂർ വില്ലേജിൽ ഞാറക്കാട് ദേശത്ത് ഐക്കര വീട്ടിൽ താഴത്തിൽ സുന്ദരൻ പിള്ളയ്ക്ക് ആറ് മാസം തടവും പതിനായിരം രൂപ പിഴയും ശിക്ഷ വിധിച്ചു. പത്തനാപുരം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് ശിക്ഷ വിധിച്ചത്.
2011 ഒക്‌ടോബർ 28ന് 425 ഗ്രാം കഞ്ചാവുമായി സുന്ദരേശനെ കുര റെയിൽവേ ഓവർ ബ്രിഡ്ജിനു സമീപത്ത് നിന്ന് എക്സൈസ് സി.ഐ ആർ. ബാബുവിന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടുകയായിരുന്നു. ഒരു കിലോയിൽ താഴെയുള്ള കഞ്ചാവ് കേസുകളിൽ പിഴചുമത്തി വിട്ടയക്കാറാണ് പതിവ് . ഇക്കാരണത്താൽ പ്രതികൾ വീണ്ടും സമനാമായ കുറ്റകൃത്യത്തിൽ ഏർപ്പെടുന്ന സാഹചര്യത്തിലാണ് കോടതി നിയമം കർശനമാക്കിയത്. എക്‌സൈസിന് വേണ്ടി അസി. പബ്ലിക് പ്രോസിക്യൂട്ടർ എസ് .സലിൽ രാജ് ഹാജരായി .പ്രതിയെ പൂജപ്പുര സെൻട്രൽ ജയിലലേക്ക് മാറ്റി .
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |