ചാത്തന്നൂർ: പരവൂരിൽ ഉത്സവാഘോഷത്തിനിടെ യുവാവിനെ ആക്രമിച്ചു കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ അഞ്ചു പ്രതികൾ പിടിയിൽ. പരവൂർ സ്വദേശികളായ വിഷ്ണു, സുനീഷ് കുമാർ, സജീഷ്, അനീഷ്, വരുൺ നാഥ് എന്നിവരാണ് പിടിയിലായത്. പുറ്റിങ്ങൽ ദേവീക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ച് ക്ഷേത്ര പരിസരത്ത് അലങ്കാര കമാനങ്ങൾ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ടുള്ള വാക്കുതർക്കമാണ് അക്രമത്തിൽ കലാശിച്ചത്.
കുറുമണ്ടൽ സ്വദേശിയായ വിഷ്ണുവിനെ മാരകായുധങ്ങൾ ഉപയോഗിച്ച് പ്രതികൾ ആക്രമിക്കുകയായിരുന്നു. ഇയാൾ ഇപ്പോഴും ചികിത്സയിലാണ്. സംഭവത്തിനു ശേഷം തമിഴ്നാട്, കർണാടക സംസ്ഥാനങ്ങളിൽ ഒളിവിൽ കഴിഞ്ഞ ശേഷം നാട്ടിലെത്തിയ പ്രതികളെ ആലപ്പുഴയിലെ ഒളിസങ്കേതത്തിൽ നിന്നാണ് പിടികൂടിയത്. പ്രതികളെല്ലാം ഇടതു യുവജന സംഘടന പ്രവർത്തകരാണ്. പ്രതികളെ ക്രൂരമായി മർദ്ദിച്ചെന്നും ജാതിപ്പേര് വിളിച്ച് അധിക്ഷേപിച്ചെന്നും ആരോപിച്ച് ഡി.വെെ എഫ്.ഐ പ്രവർത്തകർ പൊലീസ് സ്റ്റേഷനു മുന്നിൽ പ്രതിഷേധിച്ചിരുന്നു. അഞ്ചുപേരെയും കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |