കൊല്ലം: കൊവിഡ് തീവ്രവ്യാപനം കണക്കിലെടുത്ത് പഞ്ചായത്ത് വകുപ്പുമായി ബന്ധപ്പെട്ട ഓഫീസുകളിൽ സർക്കാർ നൽകിയ മാർഗനിർദ്ദേശങ്ങൾ നടപ്പിലാക്കിത്തുടങ്ങി. അവശ്യസർവീസായി നിശ്ചയിച്ചതിനാൽ സേവനങ്ങൾ തടസമില്ലാതെ പൊതുജനങ്ങൾക്ക് ലഭ്യമാക്കുന്നതിനാണ് നടപടി.
ഓഫീസുകൾ, ചികിത്സാകേന്ദ്രങ്ങൾ എന്നിവയുടെ പ്രവർത്തനവും രോഗപ്രതിരോധ നടപടികളും തടസപ്പെടാത്ത രീതിയിൽ ജീവനക്കാർക്ക് ഊഴമനുസരിച്ച് ഡ്യൂട്ടി നൽകണമെന്നതാണ് നിർദ്ദേശങ്ങളിൽ പ്രധാനം. ജീവനക്കാർക്ക് കൊവിഡ് ലക്ഷണങ്ങൾ പ്രകടമായാൽ ആരോഗ്യവകുപ്പിന്റെ നിർദ്ദേശങ്ങൾ പാലിക്കുകയും ഓഫീസ് മേലധികാരിയെ വിവരമറിയിക്കുകയും വേണം. മതിയായ ജീവനക്കാർ എല്ലാ ഓഫീസുകളിലും ഉണ്ടെന്ന് ഉറപ്പുവരുത്തുന്നതിന് പെർഫോമൻസ് ഓഡിറ്റ് വിഭാഗത്തെയും പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർമാരെയും ചുമതലപ്പെടുത്തിയിട്ടുണ്ട്.
നിർദ്ദേശങ്ങളിൽ പ്രധാനം
1. ജൂനിയർ സൂപ്രണ്ട്, ഹെഡ് ക്ലാർക്ക് തസ്തികയിലുള്ള ഉദ്യോഗസ്ഥന് കൊവിഡ് പ്രോട്ടോക്കോൾ ഓഫീസർ ചുമതല
2. ചികിത്സാ കേന്ദ്രങ്ങളുടെ ചുമതല അസി. സെക്രട്ടറി, ഹെഡ് ക്ലാർക്ക് അല്ലെങ്കിൽ ജൂനിയർ സൂപ്രണ്ട് എന്നിവർക്ക്
3. അധിക ജീവനക്കാരെ ആവശ്യമായി വന്നാൽ പ്രത്യേക ഉത്തരവ് വഴി ജീവനക്കാരെ വിന്യസിക്കണം
4. രോഗബാധിതരായ ജീവനക്കാർക്ക് സൗകര്യപ്രദമായി ഡ്യൂട്ടി ക്രമീകരിക്കണം
5. ഔദ്യോഗിക സന്ദർശനങ്ങളിലും തിരികെ വീട്ടിലെത്തുമ്പോഴും കൊവിഡ് മുൻകരുതലുകൾ സ്വീകരിക്കണം
6. ജീവനക്കാർ എസ്.എം.എസ് (സോപ്പ്, മാസ്ക് സാനിറ്റൈസർ) പ്രോട്ടോക്കോൾ കർശനമായി പാലിക്കണം
7. ജീവനക്കാർ ഹസ്തദാനം, ആഹാരം പങ്കുവയ്ക്കൽ എന്നിവ ഒഴിവാക്കണം
8. ഓഫീസിലെ ഉപകരണങ്ങൾ കൃത്യമായി സാനിറ്റൈസ് ചെയ്യണം
9. ടെലിഫോൺ ഉപയോഗിക്കുന്ന ജീവനക്കാർ കൈകൾ അണുവിമുക്തമാക്കണം
10. ടെസ്റ്റ് പോസിറ്റിവിറ്റി കൂടുതലുള്ളയിടങ്ങളിൽ രോഗപ്രതിരോധ പ്രവർത്തനങ്ങൾക്ക് മുൻഗണന
അപേക്ഷകൾ സ്വീകരിക്കുമ്പോൾ
1. വിവിധ സേവനങ്ങൾക്കുള്ള അപേക്ഷകൾ ഇ-മെയിലായും ഓൺലൈനായും അയക്കുന്നതിന് നിർദ്ദേശം നൽകണം
2. ഓഫീസിന്റെ ഇ-മെയിൽ മേൽവിലാസം, ഓൺലൈൻ വെബ് വിലാസങ്ങൾ എന്നിവ പരസ്യപ്പെടുത്തണം
3. സേവനങ്ങൾ പരമാവധി ഓൺലൈൻ സംവിധാനത്തിലൂടെ നൽകണം
4. ഓഫീസിലെത്തുന്ന പൊതുജനങ്ങൾ എസ്.എം.എസ് പ്രോട്ടോക്കോൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കണം
5 . സേവനങ്ങൾ ഫ്രണ്ട് ഓഫീസിലൂടെ മാത്രം നൽകണം
.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |