കൊല്ലം: പി.എസ്.സി എസ്.എ പരീക്ഷാ തട്ടിപ്പുമായി ബന്ധപ്പെട്ട കേസിൽ പ്രതിയായ അഭിഭാഷകന്റെ വിടുതൽ ഹർജി കോടതി തള്ളി. 2010 ഒക്ടോബർ 12ന് നടന്ന പരീക്ഷയുമായി ബന്ധപ്പെട്ട കേസിൽ ഒൻപതാം പ്രതിയായ അഡ്വ. വെളിയം കെ.എസ്. രാജീവ് സമർപ്പിച്ച ഹർജിയാണ് കൊല്ലം ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് പി. അരുൺകുമാർ തള്ളിയത്.
കേസിലെ ഒന്നാം പ്രതിയായ പ്രകാശ് ലാലുമായി ബന്ധപ്പെടുകയും പരീക്ഷാ സമയത്ത് ഇയാൾക്ക് നിയമ ചോദ്യങ്ങളുടെ ഉത്തരങ്ങൾ പറഞ്ഞുകൊടുത്തെന്നും ഏഴാം പ്രതി ഷാജു മൊബൈൽ ഫോൺ ശരീരത്തിൽ ഘടിപ്പിച്ച് ഈ ഉത്തരങ്ങൾ ശേഖരിച്ചെന്നുമാണ് കേസ്. പ്രതിക്കെതിരെ ശക്തമായ തെളിവുകൾ ഉണ്ടെന്നുള്ള വാദം കോടതി സ്വീകരിച്ചു.
16 പ്രതികളാണ് കേസിലുള്ളത്. പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പ്രോസിക്യൂട്ടർ പാരിപ്പള്ളി ആർ. രവീന്ദ്രൻ, അഭിഭാഷകരായ സുബാപിള്ള, ആർ.എസ്. നിത്യ എന്നിവർ കോടതിയിൽ ഹാജരായി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |