കൊല്ലം: നിയമസഭാ തിരഞ്ഞെടുപ്പ് ചരിത്രത്തിൽ സംസ്ഥാനത്ത് ഒരു സ്ഥാനാർത്ഥിക്ക് കിട്ടുന്ന ഏറ്റവും കുറഞ്ഞ ഭൂരിപക്ഷമായിരുന്നു 20 വോട്ട്. 2011ലെ തിരഞ്ഞെടുപ്പിൽ ഏറ്റവും കൂടുതൽ ചർച്ചചെയ്യപ്പെട്ടതും ഇരവിപുരത്തെ ഇരുപത് വോട്ടുകളായിരുന്നു.
ആർ.എസ്.പി സംസ്ഥാന സെക്രട്ടറിയായ എ.എ. അസീസായിരുന്നു അന്ന് ഇരവിപുരം മണ്ഡലത്തിലെ ഇടത് സ്ഥാനാർത്ഥി. എതിരാളി യു.ഡി.എഫിലെ മുസ്ലിം ലീഗിന്റെ ടി.എ. അഹമ്മദ് കബീറും. അസീസിന് 55,638 വോട്ടുകൾ കിട്ടിയപ്പോൾ അഹമ്മദ് കബീറിന് 55,618 വോട്ട് ലഭിച്ചു.
20 വോട്ടിന്റെ വിജയം അഹമ്മദ് കബീർ അംഗീകരിച്ചില്ല. ഹൈക്കോടതിയെ സമീപിച്ചു. കോടതി പരിശോധിച്ചപ്പോൾ അസീസിന്റെ ഭൂരിപക്ഷം പിന്നെയും കുറഞ്ഞ് അഞ്ചായി. അഞ്ചുവോട്ടുകൾക്ക് എ.എ. അസീസ് വിജയിച്ചതായി കോടതി പ്രഖ്യാപിച്ചു. നിയമസഭാ ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ ഭൂരിപക്ഷമാണിത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |