SignIn
Kerala Kaumudi Online
Thursday, 25 April 2024 7.52 PM IST

ആന്ധ്ര അരിവരവ് കുറഞ്ഞു,​ വിലക്കയറ്റം തോന്നിയപടി

ari

കൊല്ലം: കൊവിഡ് വ്യാപനത്തിന്റെ മറവിൽ ജില്ലയിൽ ആന്ധ്രാ അരിക്ക് കൃത്രിമക്ഷാമവും വിലക്കയറ്റവും. കൊല്ലം, കുണ്ടറ, കൊട്ടാരക്കര, കരുനാഗപ്പള്ളി, കായംകുളം മാർക്കറ്റുകളിൽ ദിനംപ്രതി എത്തിയിരുന്നത് രണ്ടായിരം ടണ്ണോളം അരിയാണ്.

കഴിഞ്ഞ മാസം ആയിരം ടണ്ണിലേക്ക് താഴ്ന്ന് ഇപ്പോൾ 400 - 500 ടണ്ണിലേക്കെത്തി. ഇത് മുതലെടുത്ത് ഈ മാസം ആദ്യം മുതൽ പലയിടത്തും വില കൂട്ടിയാണ് വില്പന. കൊല്ലത്ത് ഫൈവ് സ്റ്റാർ ജയ അരിക്ക് മൊത്തവില കിലോയ്ക്ക് 34.50 രൂപയാണ്. ചില്ലറ വില്പനശാലകളിൽ 37 മുതൽ 38.50 രൂപവരെയായി.

50 കിലോയുടെ ഒരു ചാക്ക് അരിയെടുക്കുമ്പോൾ മൊത്തവില അടിസ്ഥാനത്തിൽ രണ്ടോ മൂന്നോ രൂപയുടെ കുറവ് നേരത്തെ ഉപഭോക്താക്കൾക്ക് ലഭിച്ചിരുന്നു. എന്നാലിപ്പോൾ അതും കിട്ടുന്നില്ല.


 റേക്ക് വരവ് നിലച്ചിട്ട് രണ്ടുവർഷം


രണ്ടുവർഷമായി ജില്ലയിൽ ആന്ധ്രയിൽ നിന്ന് ട്രെയിൻ മാർഗമുള്ള റേക്കിൽ അരി വരുന്നില്ല. മൊത്തവ്യാപാരികളും കമ്മിഷൻ ഏജന്റുമാരുമായുള്ള പ്രശ്‌നങ്ങളെ തുടർന്നാണ് റേക്ക് വരവ് നിലച്ചത്. പിന്നീട് റെയിൽവേ ചരക്ക് നീക്കവുമായി ബന്ധപ്പെട്ട നിയന്ത്രണങ്ങളിൽ കുടുങ്ങി. റേക്കിൽ അരിയെത്തുമ്പോൾ ജില്ലയുടെ മുഴുവൻ ഭാഗങ്ങളിലേയ്ക്കും കൊല്ലത്ത് നിന്നായിരുന്നു വിതരണം. വിലക്കുറവും കൃത്യമായ ലഭ്യതയും ഉറപ്പായിരുന്നു. എന്നാലിപ്പോൾ ലോറികളിൽ അതാത് മാർക്കറ്റുകളിലേക്കാണ് അരിയെത്തുന്നത്.


ജയ ഫൈവ് സ്റ്റാർ അരിവില: 34.50 (ഏപ്രിൽ)
മേയ് ഒന്ന് മുതൽ: 38 - 39 രൂപ
ജില്ലയിലെത്തുന്ന അരി: 1,​800 -1,​900 ടൺ (ഒരു ദിവസം)​

ഇപ്പോഴെത്തുന്നത്: 400 - 500 ടൺ

കൊല്ലം മാർക്കറ്റിൽ: 50 - 80 ടൺ
കൂടുതൽ അരിയെത്തിക്കുന്നത്: കായംകുളം, കൊല്ലം മാർക്കറ്റിൽ

''

ലീഗൽ മെട്രോളജിയുടെയും വിജിലൻസിന്റെയും പരിശോധനകൾ നിലച്ചതിനാൽ കൃത്രിമക്ഷാമം സൃഷ്ടിച്ച് തോന്നിയ വിലയാണ് ഈടാക്കുന്നത്.

ചില്ലറ - ചെറുകിട വ്യാപാരികൾ

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOLLAM, GENERAL
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.