കൊല്ലം: ജില്ലയിൽ കൊവിഡ് മരണങ്ങൾ കുതിച്ചുയരുന്നു. ജില്ലാ ആശുപത്രിയിൽ ഒരു ദിവസം ശരാശരി അഞ്ച് കൊവിഡ് മരണങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്. ആശ്രാമം ഹോക്കി സ്റ്റേഡിയത്തിൽ പ്രതിദിനം മൂന്ന് പേരിൽ കുറയാതെ മരിക്കുകയാണ്. പാരിപ്പള്ളി മെഡിക്കൽ കോളേജിലെ കൊവിഡ് വാർഡിലും സമാന അവസ്ഥയാണ്.
ശ്വസന തടസമുള്ള രോഗികൾക്ക് ഓക്സിജൻ നൽകിയിട്ടും രക്ഷപ്പെടുത്താൻ കഴിയുന്നില്ല. ഇതിൽ ചെറുപ്പക്കാരും മദ്ധ്യവയസ്കരുമുണ്ട്. പക്ഷെ കൊവിഡ് മരണങ്ങൾ ആരോഗ്യവകുപ്പ് ഔദ്യോഗിക കണക്കിൽ കൃത്യമായി ഉൾപ്പെടുത്തുന്നില്ലെന്ന പരാതിയുമുണ്ട്. ആരോഗ്യ വകുപ്പിന്റെ ബുധനാഴ്ച വരെയുള്ള കണക്ക് പ്രകാരം 405 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്. ഇതിൽ ബുധനാഴ്ച 11 മരണം സ്ഥിരീകരിച്ചിട്ടുണ്ട്. അതിന് തൊട്ടുമുമ്പുള്ള ദിവസങ്ങളിൽ രണ്ടും മൂന്നും മരണങ്ങൾ മാത്രമാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
നിരക്കിൽ അഞ്ചാം സ്ഥാനം
ആദ്യവ്യാപന ഘട്ടമെന്ന് കണക്കാക്കുന്ന കഴിഞ്ഞ മാർച്ച് വരെ ഔദ്യോഗിക കണക്ക് പ്രകാരം 340 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്. ഇതിന് ശേഷമുള്ള കഴിഞ്ഞ 35 ദിവസത്തിനിടയിൽ 65 പേർ മരിച്ചു.
കൊവിഡ് സ്ഥിരീകരിക്കുന്നതിന് ആനുപാതികമായ മരണനിരക്കിൽ ജില്ല അഞ്ചാം സ്ഥാനത്താണ്. ആകെ മരിച്ചവരുടെ എണ്ണത്തിൽ എട്ടാം സ്ഥാനത്തും. ഇപ്പോൾ മരിക്കുന്നവരുടെ എണ്ണത്തിനൊപ്പം രോഗബാധിതരുടെ എണ്ണവും വർദ്ധിച്ചതിനാലാണ് മരണനിരക്ക് ഉയരാത്തത്.
35 ദിവസത്തിനിടയിൽ മരണം: 65
ജില്ലയിലെ മരണനിരക്ക്: 33 %
മരിക്കുന്നവരിൽ അധികവും: 60 പിന്നിട്ടവർ
''
ആരോഗ്യവകുപ്പിന്റെ ഔദ്യോഗിക കണക്കിന് വിപരീതമാണ് ഇപ്പോഴത്തെ മരണനിരക്ക്. മരണസംഖ്യ ഉയർന്നിട്ടും യഥാർത്ഥ വസ്തുത ഉൾപ്പെടുത്തുന്നില്ല.
കൊവിഡ് ചികിത്സാ ഡോക്ടർമാർ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |