SignIn
Kerala Kaumudi Online
Friday, 19 April 2024 6.00 PM IST

നിർഭാഗ്യ വഴിയിൽ ഭാഗ്യവില്പനക്കാർ

lottery

 രണ്ടാം ലോക്ക് ഡൗണിൽ അന്നംമുട്ടി

കൊല്ലം: ഭാഗ്യം വിറ്റ് ഉപജീവനം കണ്ടെത്തുന്ന ലോട്ടറി വില്പനക്കാർ രണ്ടാം ലോക്ക് ഡൗണിൽ അന്നത്തിന് വകയില്ലാതെ പട്ടിണിയിലേക്ക്. കൊവിഡ് രണ്ടാം വ്യാപനത്തെ തുടർന്നാണ് സംസ്ഥാന ഭാഗ്യക്കുറി വില്പന താത്കാലികമായി നിറുത്തിവച്ചത്.

ചില്ലറ വില്പന നടത്തുന്നവരിൽ ഏറെയും അംഗപരിമിതരും മറ്റ് ജോലികൾക്ക് പോകാൻ കഴിയാത്തവരുമാണ്. സംസ്ഥാനത്ത് 55,500 ഓളം ഏജന്റുമാരും ഒന്നരലക്ഷത്തിലധികം വില്പനക്കാരുമുണ്ടെന്നാണ് ഔദ്യോഗിക കണക്ക്. ഈ കണക്കിൽ ഉൾപ്പെടാത്ത വില്പനക്കാരും ഏറെയാണ്.

റീട്ടെയിൽ വില്പനക്കാരുടെ കൈയിൽ നിന്ന് ലോട്ടറികൾ വാങ്ങി വില്പന നടത്തുന്നവരാണിവർ. ഭാഗ്യക്കുറി വകുപ്പിന്റെയും ലോട്ടറി ഏജന്റ്സ് ആൻഡ് സെല്ലേഴ്സ് വെൽഫെയർ ബോർഡിന്റെയും കണക്കുകളിലും ഇവർ ഉൾപ്പെട്ടിട്ടില്ലാത്തതിനാൽ ആനുകൂല്യങ്ങളും ലഭിക്കാറില്ല.

കഴിഞ്ഞ ലോക്ക് ഡൗൺ കാലത്ത് അടിയന്തര ധനസഹായവും ലോട്ടറി വിൽപ്പന പുനഃരാരംഭിച്ചപ്പോൾ ലോട്ടറി വാങ്ങുന്നതിനായി 3,500 രൂപ തിരിച്ചടയ്‌ക്കേണ്ടാത്ത സഹായവും നൽകിയിരുന്നു. പുതിയ സർക്കാർ ചുമതലയേൽക്കുന്നതോടെ അനുകൂല നിലപാടുണ്ടാകുമെന്ന പ്രതീക്ഷയിലാണ് ലോട്ടറി വില്പനക്കാർ.

ക്ഷേമമാകാതെ ക്ഷേമനിധി

കൊവിഡ് ഒന്നാം തരംഗത്തിൽ അടച്ചിടൽ നേരിട്ടപ്പോൾ ക്ഷേമനിധിയിൽ നിന്ന് ഏജന്റുമാർക്ക് സഹായധനം നൽകിയിരുന്നു. അപ്പോഴും താഴെത്തട്ടിലുള്ള വില്പനക്കാരെ തഴഞ്ഞിരുന്നു. സംസ്ഥാന സർക്കാരിനോ വകുപ്പിനോ ഇവരുടെ കൃത്യമായ കണക്കുകൾ ലഭ്യമല്ലാത്തതാണ് കാരണം. വെൽഫെയർ ബോർഡിന്റെ കണക്കുകളിൽ ഉൾപ്പെട്ടിട്ടുള്ളവർക്ക് മാത്രമാണ് സഹായങ്ങൾ ലഭിച്ചത്. താഴെത്തട്ടിലുള്ളവരെകൂടി ഉൾപ്പെടുത്തണമെന്ന ആവശ്യത്തോട് അധികൃതർ ഇപ്പോഴും മുഖം തിരിച്ചിരിക്കുകയാണ്.

ജില്ലയിൽ ലോട്ടറി ഏജന്റുമാർ: 7000

വില്പനക്കാർ: 15,000

(ഔദ്യോഗിക കണക്ക്)

ലോട്ടറി ഏജന്റ്സ് ആൻഡ് സെല്ലേഴ്സ് വെൽഫെയർ ബോർഡ്

സ്ഥാപിച്ചത്: 2008ൽ

സംസ്ഥാനത്തെ ഔദ്യോഗിക അംഗങ്ങൾ: 11
അനൗദ്യോഗിക അംഗങ്ങൾ: 7
ജില്ലാ ക്ഷേമ ഓഫീസർമാർ: 14
അംഗങ്ങൾ: 50,000ന് മുകളിൽ

ക്ഷേമനിധി അർഹതയുള്ളവർ

1. പ്രതിമാസം 10,000 അല്ലെങ്കിൽ ത്രൈമാസം 30,000 രൂപയ്ക്ക് ടിക്കറ്റ് വാങ്ങുന്ന ലോട്ടറി ഏജന്റുമാർ അല്ലെങ്കിൽ വില്പനക്കാർ
2. അർഹത നേടുന്നവർ 50 രൂപ നൽകി അംഗത്വമെടുക്കണം. പ്രതിമാസം 50 രൂപ നൽകി അംഗത്വം നിലനിറുത്തണം

സഹായ പദ്ധതികൾ

പ്രതിവർഷം ചികിത്സാ സഹായം: 3,000 രൂപ
ഗുരുതര രോഗികളായവർക്ക്: 20,000 രൂപ
വനിതകൾക്ക് പ്രസവസഹായം: 5,000 രൂപ
വിവാഹ സഹായം: 5,000 രൂപ
മക്കൾക്ക് പഠന സ്‌കോളർഷിപ്പ്: 25,000 രൂപ
അപകടത്തിൽ മരിച്ചവരുടെ ആശ്രിതർക്ക്: 1,00,000 രൂപ
കൂടാതെ വിവിധ ക്ഷേമ പെൻഷനുകൾ

''

രജിസ്റ്റർ ചെയ്ത ഏജൻസികളുടെ എണ്ണം മാത്രമാണ് ലോട്ടറി വകുപ്പിന്റെ പക്കലുള്ളത്. വില്പനക്കാർ അതിന്റെ മൂന്നിരട്ടിയിലധികം വരും. ആനുകൂല്യങ്ങൾ നൽകണമെങ്കിൽ വെൽഫയർ ബോർഡിന് മാത്രമേ സാധിക്കൂ. അതിനും പരിമിതികളുണ്ട്.

ഭാഗ്യക്കുറി വകുപ്പ്

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOLLAM, GENERAL
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.