കൊല്ലത്തിന് 25 കോടിയുടെ ടൂറിസം സർക്യൂട്ട്
കൊല്ലം: കൊവിഡ് മഹാമാരിക്കിടയിലും കന്നി ബഡ്ജറ്റിൽ സ്വന്തം ജില്ലയ്ക്ക് കൈചോരാതെ നൽകി ധനമന്ത്രി കെ.എൻ. ബാലഗോപാൽ. തീരദേശ പാതയുടെ നിർമ്മാണം മുതൽ ശ്രീനാരായണ ഓപ്പൺ സർവകലാശാലയുടെ നടത്തിപ്പിന് വരെ പരമാവധി സഹായമാണ് ഇന്നലെ അനുവദിച്ചത്.
ബയോഡൈവേഴ്‌സിറ്റി ടൂറിസം സർക്യൂട്ടാണ് പ്രഖ്യാപനത്തിൽ ഏറ്റവും ശ്രദ്ധേയം. അഷ്ടമുടി കായൽ, മൺറോത്തുരുത്ത്, കൊട്ടാരക്കര, മീൻ പിടിപ്പാറ, മുട്ടറ മരുതിമല, ജടായുപാറ, തെന്മല അച്ചൻകോവിൽ എന്നീ പ്രദേശങ്ങളെ ബന്ധിപ്പിച്ചുള്ള ടൂറിസം സർക്യൂട്ട് പദ്ധതിയാണിത്.
ആഭ്യന്തര - വിദേശ ടൂറിസ്റ്റുകളെ ആകർഷിക്കാൻ കഴിയുന്ന പദ്ധതിയാണിത്. ജില്ലയിലെ മുഴുവൻ പ്രദേശങ്ങൾക്കും ടൂറിസം സർക്യൂട്ട് ഒരുപോലെ ഗുണകരമാണ്.
ഒറ്റ നോട്ടത്തിൽ
1. ശ്രീനാരായണ ഓപ്പൺ സർവകലാശാലയുടെ അടിസ്ഥാന വികസനത്തിന് 10 കോടി
2. കൊല്ലം ടൂറിസം മേഖലയ്ക്ക് ആംഫീബിയൻ വാഹനത്തിനായി (കരയിലും വെള്ളത്തിലും ഓടുന്ന വാഹനം) കൊല്ലം ഉൾപ്പെടെ നാല് ജില്ലകൾക്ക് 5 കോടി
3. ടൂറിസം പുനരുജ്ജീവന പാക്കേജായ 30 കോടിയിൽ കൊല്ലത്തിനും വിഹിതം
4. കൊല്ലത്ത് ടൂറിസം മേഖലയിൽ ബയോ ഡൈവേഴ്‌സിറ്റി സർക്ക്യൂട്ടിന് 25 കോടി
5. കൊല്ലത്ത് ആധുനിക കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിന് കിഫ്ബിയിൽ നിന്ന് ബൃഹത് പദ്ധതി
6. ആർ. ബാലകൃഷ്ണ പിള്ളയ്ക്ക് കൊട്ടാരക്കരയിൽ സ്മാരകം നിർമ്മിക്കാൻ 2 കോടി
7. ബയോ ടൂറിസം സർക്യൂട്ടിലൂടെ തൊഴിലവസരം
8. പത്ര ഏജന്റുമാർക്ക് ഇലക്ട്രിക്ക് ഇരുചക്ര - ഓട്ടോറിക്ഷ വായ്പ
9. തീരദേശ റോഡ് പൂർത്തീകരണം
10. മത്സ്യ സംസ്‌ക്കരണത്തിന് അഞ്ചുകോടി. നീണ്ടകര തുറമുഖവും ഉൾപ്പെടും
11. അഞ്ച് അഗ്രോപാർക്കുകളിൽ ഒന്ന് ജില്ലയ്ക്ക്
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |