കൊല്ലം: ജില്ലയിൽ കാലവർഷം ഇടവിട്ടിടവിട്ട് പെയ്ത് തുടങ്ങി. വെള്ളിയാഴ്ച ചാറിത്തുടങ്ങിയ മഴ ശനിയാഴ്ച രാവിലെയോടെ ശക്തിപ്രാപിച്ചു. കൊല്ലം, കരുനാഗപ്പള്ളി, കുന്നത്തൂർ താലൂക്കുകളിലാണ് ഇന്നലെ കൂടുതൽ മഴ ലഭിച്ചത്.
തോടുകളും കുളങ്ങളും നിറഞ്ഞുകവിഞ്ഞു. കൊവിഡിനൊപ്പം വീണ്ടും പ്രളയ സമാനമായ സ്ഥിതി ഉണ്ടായാൽ നാട് വൻ പ്രതിസന്ധി നേരിടേണ്ടിവരും. ന്യൂനമർദ്ദത്തെ തുടർന്ന് കഴിഞ്ഞ മാസങ്ങളിൽ ശക്തമായ മഴ ലഭിച്ചതിനാൽ പലേടത്തും മഴക്കാല പൂർവ ശുചീകരണം നടന്നിട്ടില്ല.
ഏപ്രിൽ 10ന് ശേഷം തുടങ്ങിയ മഴ മേയ് അവസാനം വരെ തുടർന്നു. ഈ മഴവെള്ളം ഒഴുകിമാറും മുമ്പാണ് കാലവർഷം എത്തിയത്. ഇതോടെയാണ് തോടുകളും നദികളും കരകവിഞ്ഞത്.
ഭൂഗർഭ ജലം നിറഞ്ഞു
ഏപ്രിൽ - മേയ് മാസങ്ങളിലെ വേനലിൽ സാധാരണ ഭൂഗർഭജലം ഒരുമീറ്റർ മുതൽ രണ്ടര മീറ്റർ വരെ താഴാറുണ്ട്. എന്നാൽ ഇക്കുറി ന്യൂനമർദ്ദ മഴയെ തുടർന്ന് ജില്ലയിൽ ഭൂഗർഭ ജലവിതാനം താഴ്ന്നിട്ടില്ല. ഒരാഴ്ച കാലവർഷം തുടർച്ചയായി പെയ്താൽ താഴ്ന്ന പ്രദേശങ്ങൾ വെള്ളക്കെട്ടിലാകും.
''
ഏപ്രിൽ - മേയ് മാസങ്ങളിലെ മഴയിൽ തന്നെ ഭൂഗർഭജലം നിറഞ്ഞു. ഉയർന്ന പ്രദേശങ്ങളിലും ഇതാണ് അവസ്ഥ. മഴ ശക്തമായാൽ വെള്ളക്കെട്ടും ശക്തമാകും.
ഭൂഗർഭ ജല വിഭാഗം
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |