സംസ്ഥാനത്ത് ആദ്യം കൊല്ലത്ത്
കൊല്ലം: കൊവിഡാനന്തര കിടത്തിചികിത്സയ്ക്ക് സംസ്ഥാനത്ത് ആദ്യമായി സൗകര്യം ഒരുക്കി കൊല്ലം ജില്ലാ ആയുർവേദ ആശുപത്രി. കൊവിഡാനന്തര ചികിത്സാ പദ്ധതിയായ പുനർജനിയുടെ ഭാഗമായാണ് ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തിൽ 3ന് കിടത്തി ചികിത്സ ആരംഭിച്ചത്.
എല്ലാ സർക്കാർ ആയുർവേദ ആശുപത്രികളിലും ഡിസ്പെ.ൻസറികളിലും ഈ പദ്ധതി പ്രകാരം സേവനം ലഭ്യമാണ്. ജില്ലയിൽ 6000 ത്തിലധികം പേർക്ക് പുനർജനി പ്രകാരം ഔഷധങ്ങൾ ലഭ്യമാക്കിയിട്ടുണ്ട്.
വിവിധ സ്‌പെഷ്യാലിറ്റി വിഭാഗങ്ങളിൽ കൗൺസലിംഗ്, യോഗ, പഞ്ചകർമ്മ ചികിത്സകൾ ഉൾപ്പെടെയാണ് നൽകുന്നത്. മികച്ച പ്രതികരണമാണ് ഉണ്ടാകുന്നതെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.
ചികിത്സ
1. കൊവിഡ് മുക്തിനേടി 17 ദിവസം കഴിഞ്ഞുള്ള ആന്റിജൻ ടെസ്റ്റിന് ശേഷം
2. കൊവിഡാനന്തരമുള്ള ആരോഗ്യപ്രശ്‌നങ്ങൾ
3. ഉറക്കമില്ലായ്മ, മാനസികം, നാഡി എന്നിവയുമായി ബന്ധപ്പെട്ട്
4. സ്‌പെഷ്യാലിറ്റി വിഭാഗങ്ങളിൽ കൗൺസലിംഗ്
5. വിവിധതരം പ്രാണായാമങ്ങൾ, യോഗ, പഞ്ചകർമ്മ
കിടക്കകൾ: 10 (ആദ്യഘട്ടം)
എന്താണ് പുനർജനി?
കൊവിഡ് രോഗമുക്തരായവർക്ക് പൂർണ ആരോഗ്യം വീണ്ടെടുക്കാനുള്ള സൗജന്യ ആയുർവേദ ചികിത്സാ പദ്ധതിയാണ് പുനർജനി. ശാരീരികവും മാനസികവുമായ ആരോഗ്യം വിഭാവനം ചെയ്യുന്ന പദ്ധതിയിൽ ശരീരത്തിലെ സ്വാഭാവിക പ്രതിരോധശേഷി വീണ്ടെടുക്കാനുള്ള മരുന്നുകളും രസായന ചികിത്സയും ജീവിതശൈലി ക്രമീകരണങ്ങളും ഉൾപ്പെടും.
"
കൊവിഡാനന്തര ആരോഗ്യപ്രശ്‌നങ്ങൾക്ക് ആയുർവേദ ചികിത്സയിലൂടെ പരിഹാരം കാണുകയാണ് ലക്ഷ്യം.
എ. അഭിലാഷ്, ചീഫ് മെഡിക്കൽ ഓഫീസർ,
ജില്ലാ ആയുർവേദ ആശുപത്രി
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |