കൊല്ലം: ഹൈസ്പീഡ് റെയിൽ പദ്ധതിയിലൂടെ കൊല്ലത്ത് സ്ഥാപിക്കുന്നത് എ ക്ളാസ് സ്റ്റേഷൻ. 'റോ-റോ' സംവിധാനത്തിലൂടെ ചരക്കുവാഹനങ്ങൾ റെയിൽ മാർഗം കൊണ്ടുപോകുന്നതിനുള്ള സംവിധാനത്തിനൊപ്പം അറ്റകുറ്റ പണികൾക്കുള്ള യാർഡും കൊല്ലത്ത് സ്ഥാപിക്കും.
ബൈപ്പാസിൽ പാലത്തറയിൽ നിന്ന് രണ്ട് കിലോമീറ്റർ അകലെ മുഖത്തലയിലാണ് സ്റ്റേഷൻ സ്ഥാപിക്കുക. പദ്ധതി വരുന്നതോടെ പ്രദേശത്തെ റോഡുകളും ഗതാഗതസൗകര്യവും വികസിക്കും. ഇതോടൊപ്പം നഗരത്തിന്റെ പശ്ചാത്തല വികസനത്തിനും ഗതിവേഗമുണ്ടാകും. നിർദ്ദിഷ്ട ടെർമിനലിന്റെ തെക്കും കിഴക്കും ഭാഗത്ത്കൂടി പുതിയ റോഡ് നിർമ്മിക്കാനും പദ്ധതിയുണ്ട്.
അന്താരാഷ്ട്ര ടെണ്ടറിലൂടെ തിരഞ്ഞെടുക്കപ്പെട്ട പാരീസ് ആസ്ഥാനമായുള്ള സിസ്ട്ര എന്ന കൺസൾട്ടൻസിയാണ് പദ്ധതിയുടെ സാദ്ധ്യതാ പഠന റിപ്പോർട്ടും വിശദ പഠന റിപ്പോർട്ടും തയ്യാറാക്കിയത്. സോണൽ റെയിൽവേയുടെയും റെയിൽവേ ബോർഡിന്റെയും നിർദ്ദേശങ്ങൾ പാലിച്ചാണ് പദ്ധതിയുടെ വിശദമായ പഠന റിപ്പോർട്ട് തയ്യാറാക്കിയത്.
ഏറ്റവും ആധുനികമായ ലിഡാർ സാങ്കേതിക വിദ്യ ഉപയോഗിച്ചുള്ള ആകാശസർവേ ഉൾപ്പെടെ നടത്തിയാണ് അലൈൻമെന്റ് നിർണയിച്ചത്. കൂടാതെ ട്രാഫിക്ക് സർവേ, പാരിസ്ഥിതികാഘാത പഠനം, ഭൂമി ഗവേഷണ പഠനം എന്നിവയും പദ്ധതിയുമായി ബന്ധപ്പെട്ട് പൂർത്തീകരിച്ചിട്ടുണ്ട്.
സൗകര്യങ്ങൾ
1. ട്രക്കുകൾ, ലോറികൾ എന്നിവയ്ക്ക് റോ-റോ സംവിധാനം
2. ക്യാബ്, ഷെയർ ടാക്സി, ഇ-ബസ്, വാടകയ്ക്ക് സൈക്കിൾ, ബൈക്ക്
3. വൈദ്യുതി വാഹനങ്ങൾക്ക് ചാർജിംഗ് സ്റ്റേഷൻ
4. അംഗപരിമിതർക്ക് പ്രത്യേക റാമ്പ്, ഹാൻഡ് റെയ്‌ൽസ്, ടോയ്‍ലെറ്റുകൾ
5. സ്ത്രീസുരക്ഷയ്ക്കുള്ള സംവിധാനങ്ങൾ, മുലയൂട്ടൽ കേന്ദ്രം
6. ശബ്ദ തിരിച്ചറിവിലൂടെ ഓട്ടോമാറ്റിക്ക് ടിക്കറ്റ് വിതരണ സംവിധാനം
ഹൈസ്പീഡ് പാത ജില്ലയിൽ
പ്രവേശിക്കുന്നത്: പാരിപ്പള്ളി, കാട്ടുപുതുശേരി
പുറത്തേക്ക്: ചാരുംമൂട്, നൂറനാടിന് സമീപം
കടന്നുപോകുന്ന സ്ഥലങ്ങൾ: വേളമാനൂർ, നടയ്ക്കൽ, കാരംകോട്, മൈലക്കാട്, കൊട്ടിയം (കണ്ണനല്ലൂർ റോഡിൽ തഴുത്തലയ്ക്ക് സമീപം), മുഖത്തല, മാമ്പുഴ, കുണ്ടറ (നിലവിലുള്ള റെയിൽവേ സ്റ്റേഷൻ), മുളവന, കൈതക്കോട്, തെങ്ങമം, നൂറനാട്
ദേശീയപാത മുറിച്ചു കടക്കുന്നത്: 2 സ്ഥലങ്ങളിൽ (ചാത്തന്നൂർ - കാരംകോട്, കൊട്ടിയം മൈലക്കാട് )
കൊല്ലത്ത് നിന്ന് വിവിധ സ്റ്റേഷനുകളിലേക്കുള്ള ദൂരം- യാത്രാസമയം
തിരുവനന്തപുരം: 56 കിലോ മീറ്റർ, 22 മിനിട്ട്
ചെങ്ങന്നൂർ: 47 - 24
കോട്ടയം: 81, 40
എറണാകുളം: 140, 1.03
കാസർകോഡ്: 473, 3.32
പദ്ധതി ഒറ്റനോട്ടത്തിൽ
തിരുവനന്തപുരം - കാസർകോട് ആകെ ദൂരം: 529 കിലോ മീറ്റർ
യാത്രാസമയം: 3.54 മണിക്കൂർ
മേൽപ്പാത അല്ലെങ്കിൽ അടിപ്പാത: ഓരോ 500 മീറ്ററിലും
പൂർത്തീകരണം: 2025 ആഗസ്റ്റ്
കണക്ടിവിറ്റി: തിരുവനന്തപുരം, കൊച്ചി വിമാനത്താവളങ്ങൾ, ഐ.ടി പാർക്കുകൾ
ട്രെയിനുകൾ: 9 കോച്ചുകൾ വീതമുള്ള ഇ.എം.യു (ഇലക്ട്രിക്ക് മൾട്ടിപ്പിൾ യൂണിറ്റ്)
കോച്ചുകളുടെ തരം: ബിസിനസ് ക്ലാസ്, സ്റ്റാൻഡേർഡ് ക്ലാസ്
പരമാവധി ഇരിപ്പിടങ്ങൾ: 675
ഉപയോഗിക്കുന്ന ഇന്ധനം: സൗരോർജ്ജം
യാത്രക്കൂലി: 2.75 രൂപ (ഒരു കിലോമീറ്ററിന്)
കൃഷി സ്ഥലങ്ങൾക്ക് മുകളിലൂടെ ആകാശപാത: 88 കിലോ മീറ്റർ
തൊഴിലവസരം: പൂർത്തിയാകുമ്പോൾ 50,000, നിർമ്മാണഘട്ടത്തിൽ: 10,000
ഗുണങ്ങൾ
റോഡിൽ നിന്ന് ഒഴിവാക്കുന്നത്: 12,872 വാഹനങ്ങൾ (ആദ്യ വർഷം)
പ്രതിദിനം പ്രതീക്ഷിക്കുന്ന യാത്രക്കാർ: 46,206
ഡീസൽ, പെട്രോൾ ഇനത്തിൽ ഇന്ധനലാഭം: 530 കോടി രൂപ
''
പരമാവധി സൗരോർജ്ജം ഉപയോഗിച്ചും സ്റ്റീൽ, കോൺക്രീറ്റ്, പാഴ്‌വസ്തുക്കൾ എന്നിവ പുനർസംസ്കരിച്ചുമാണ് നിർമ്മാണ പ്രവൃത്തികൾ. മലിനീകരണമുക്തമായ യന്ത്രങ്ങളാകും ഉപയോഗിക്കുക. ഹരിത മാനദണ്ഡങ്ങൾ പാലിച്ചായിരിക്കും സ്റ്റേഷനുകളും കെട്ടിടങ്ങളും നിർമ്മിക്കുക.
കെ. റെയിൽ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |