അപകടങ്ങളും കുടുംബവഴക്കും വർദ്ധിച്ചു
കൊല്ലം: മദ്യശാലകൾ തുറന്നതോടെ വാഹനാപകടങ്ങളും കുടുംബവഴക്കും വീണ്ടും വീര്യത്തോടെ തലപൊക്കിത്തുടങ്ങി. ലോക്ക് ഡൗൺ കാലത്തേതിനേക്കാൾ കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്തതായി പൊലീസും സാക്ഷ്യപ്പെടുത്തുന്നു.
മദ്യവില്പന തുടങ്ങിയ ആദ്യദിനം ജില്ലാ ആശുപത്രിയിൽ വിവിധ സംഭവങ്ങളിൽ പരിക്കേറ്റ് അത്യാഹിത വിഭാഗത്തിൽ 72 പേരെയാണ് പ്രവേശിപ്പിച്ചത്. ഇവരിൽ പിതാവും മകനും ഭാര്യയും ഭർത്താക്കന്മാരും സുഹൃത്തുക്കളും ഉൾപ്പെടും. ജില്ലയിലെ വിവിധ സ്വകാര്യ ആശുപത്രികളിലെ കണക്കുകൂടിയെടുത്താൽ എണ്ണം മൂന്നിരട്ടിയിലധികമാകും.
ജില്ലാ ആശുപത്രി അത്യാഹിത വിഭാഗത്തിൽ കഴിഞ്ഞ ദിവസം രാത്രി ചികിത്സയ്ക്കെത്തിയവരിൽ മിക്കവരും മദ്യലഹരിയിലായിരുന്നു. വാഹനാപകടത്തിൽപ്പെട്ടെത്തിയവരും കുറവല്ല. മദ്യപിച്ച് വാഹനം ഓടിച്ച് അപകടത്തിൽപെട്ടെവരിൽ രണ്ട് യുവാക്കളുടെ നില ഗുരുതരമാണ്. ഇവരിൽ ഒരാളെ തിരുവനന്തപുരം മെഡിക്കൽ കോളേജിലും മറ്റൊരാളെ നഗരത്തിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു.
മദ്യശാലകൾ തുറന്നപ്പോൾ
1. മദ്യലഹരിയിൽ വാഹനാപകടങ്ങൾ
2. അമിത വേഗവും നിയമലംഘനവും
3. സുഹൃത്തുക്കൾ തമ്മിൽ അടിപിടി
4. കുടുംബവഴക്കുകൾ മൂലമുള്ള കേസുകൾ
5. കുടുംബവഴക്കിനിടെ അടിപിടി
6. അത്യാഹിത വിഭാഗത്തിൽ അളെണ്ണം ഉയരുന്നു
(ഒന്നര മാസത്തിനിടെ ഇത്തരം കേസുകൾ ഉണ്ടായിരുന്നില്ല)
ഒറ്റദിവസം ജില്ലാ ആശുപത്രിയിലെത്തിയത്: 72 പേർ
''
കൊവിഡ് പശ്ചാത്തലത്തിൽ മദ്യവില്പന നിറുത്തിയതിന് ശേഷം ബുധനാഴ്ച വരെ ഇത്തരത്തിൽ ഒരാളെപ്പോലും ആശുപത്രികളിൽ ചികിത്സയ്ക്കായി പ്രവേശിപ്പിച്ചിരുന്നില്ല.
ഡി.എം.ഒ
ജില്ലാ ആശുപത്രി
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |