കൊല്ലം: 'എന്റെ മകൾ ആത്മഹത്യ ചെയ്യില്ല. ഒരേക്കർ ഇരുപത് സെന്റ് സ്ഥലം, 100 പവന്റെ സ്വർണം, പത്തു
ലക്ഷം വിലവരുന്ന ഒരു കാർ.. എന്റെ മകളെ കൊന്നതാണ് '. ഭർത്തൃഗൃഹത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ വിസ്മയയുടെ പിതാവ് ത്രിവിക്രമൻ നായരുടെ നെഞ്ചുപൊട്ടിയുള്ള വിലാപമാണിത്.
വിസ്മയ ഭർത്താവിനെ കുറിച്ച് സ്ഥിരമായി പരാതിപ്പെടുമായിരുന്നു. എങ്ങനെയെങ്കിലും ഒത്തുപോകുമെന്നായിരുന്നു വീട്ടുകാരുടെ പ്രതീക്ഷ. പലതവണ ഒത്തുതീർപ്പ് ചർച്ച നടത്തി. പക്ഷെ ഇങ്ങനെയൊരു ദുരന്തം ആരും സ്വപ്നത്തിൽ പോലും കണ്ടില്ല. കഴിഞ്ഞ ദിവസങ്ങളിൽ അതിക്രൂരമായ പീഡനങ്ങളാണ് വിസ്മയയ്ക്ക് നേരെ ഉണ്ടായത്. ആക്രമണത്തിൽ മുഖത്തും കൈകളിലും മുറിവേറ്റതിന്റെ പാടുകളും അടികൊണ്ട് നീലിച്ചതിന്റെ പാടുകളടക്കമുള്ള ചിത്രങ്ങളും വിസ്മയ ബന്ധുക്കൾക്ക് വാട്സ് ആപ്പിൽ അയച്ചുനൽകിയിരുന്നു. ഇതൊക്കെ കണ്ട് ബന്ധുക്കൾ പ്രശ്നത്തിൽ ഇടപെടാൻ തീരുമാനിച്ചിരിക്കുമ്പോഴാണ് ദുരന്ത വാർത്ത എത്തിയത്.
"
ദേഷ്യം വന്നാൽ അയാൾ എന്നെ അടിക്കും. അയാൾക്ക് കൊടുത്ത വണ്ടി കൊള്ളില്ലെന്ന് പറഞ്ഞ് കഴിഞ്ഞ ദിവസം തെറിവിളിച്ചു. അച്ഛനെയും കുറെ ചീത്ത വിളിച്ചു. കുറെ നേരം സഹിച്ചിരുന്നു. പക്ഷേ നിവൃത്തിയില്ല. അടിയേറ്റ് വീണപ്പോൾ മുഖത്ത് ചവിട്ടി അമർത്തി.
(വിസ്മയ സഹോദരന് അയച്ച വാട്സ് ആപ്പ് സന്ദേശത്തിന്റെ ഭാഗം)
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |