കൊല്ലം: ഇ - പഠനത്തിൽ മൊബൈൽ കവറേജ് ഇനി പരിധിക്ക് പുറത്താകില്ല. ജില്ലയിൽ പുനലൂർ, പത്തനാപുരം താലൂക്കുകളിലെ പ്രശ്നങ്ങൾ പരിഹരിക്കാൻ നടപടി ആരംഭിച്ചു. പി.എസ്. സുപാൽ എം.എൽ.എയാണ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്. എൻ.കെ. പ്രേമചന്ദ്രൻ എം.പിയും സജീവമായി ഇടപെട്ടിരുന്നു.
മലയോര മേഖലയിൽ ഇതിനകം 65 കുടുംബങ്ങളെ കണ്ടെത്തി. ഒരു വീട്ടിൽ ഒന്നിലേറെ കുട്ടികൾക്ക് ഓൺലൈൻ ക്ലാസിൽ പങ്കെടുക്കേണ്ടതുണ്ട്. മൊബൈൽ റേഞ്ചില്ലാത്തിടത്ത് കമ്പ്യൂട്ടർ നൽകേണ്ടിവരും. ഇതിന് ഒപ്ടിക്കൽ ഫൈബർ കേബിൾ സ്ഥാപിക്കാൻ ബി.എസ്.എൻ.എൽ ഉദ്യോഗസ്ഥർ മലയോര മേഖലയിലെ വിവിധ സ്ഥലങ്ങളിലെത്തി പരിശോധധ നടത്തി.
വൈദ്യുതി എത്തിക്കാനുള്ള സംവിധാനങ്ങളും ഒരുക്കും. തദ്ദേശ സ്ഥാപനങ്ങളുമായി ആലോചിച്ച് നടപടി വേഗത്തിലാക്കാനാണ് നീക്കം. കുട്ടികളുടെ വിവര ശേഖരണം അന്തിമഘട്ടത്തിലാണ്.
ജില്ലയിൽ
ഡിജിറ്റൽ സൗകര്യമില്ലാത്ത കുട്ടികൾ: 650 (കണക്കെടുപ്പ് തുടരുന്നു)
വൈദ്യുതി ഇല്ലാത്ത വീടുകൾ: 155
മൊബൈൽ ഇല്ലാത്തവർ: 320
ടി.വി, കമ്പ്യൂട്ടർ ഇല്ലാത്തവർ: 330
സഹായം ലഭിച്ചവർ: 56
''
പരമാവധി കുട്ടികൾക്ക് പഠന സൗകര്യമൊരുക്കാൻ വിവിധ വകുപ്പുകളെ ഏകോപിപ്പിച്ച് പ്രവർത്തനം വേഗത്തിലാക്കി. വൈകാതെ ലക്ഷ്യത്തിലെത്താൻ കഴിയും.
പി.എസ്.സുപാൽ എം.എൽ.എ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |