2021 ജനുവരി 04: രാത്രി 8.30 ഓടെ വീടിന് പുറത്തെ ടോയ്‌ലെറ്റിൽ രേഷ്മ പ്രസവിച്ചു. പൊക്കിൾക്കൊടി മുറിക്കാതെ കുഞ്ഞിനെ പറമ്പിലെ കരിയിലക്കൂട്ടത്തിൽ ഉപേക്ഷിച്ചു
ജനുവരി 05: പുറത്ത് കുട്ടി കരയുന്ന ശബ്ദം കേൾക്കുന്നുവെന്ന് ഭർത്താവ് വിഷ്ണുവിനെ അറിയിച്ചു. പൊലീസ് എത്തി കുഞ്ഞിനെ പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ചു. ന്യൂമോണിയ ബാധിച്ചതിനെ തുടർന്ന് ഉച്ചയോടെ കുഞ്ഞിനെ തിരുവനന്തപുരം എസ്.എ.ടി ആശുപത്രിയിലേയ്ക്ക് മാറ്റി. രാത്രി 8 ഓടെ മരിച്ചു.
ജനുവരി 05: സ്ഥലത്തുനിന്ന് ലഭിച്ച സോപ്പ് കവറിൽ രക്തക്കറ കണ്ടെത്തി. ആർത്തവ രക്തമാണെന്ന് രേഷ്മ മൊഴിനൽകി.
ഫെബ്രുവരി ആദ്യവാരം: സംശയിക്കപ്പെടുന്ന എട്ടുപേരുടെ ഡി.എൻ.എ സാമ്പിൾ പരിശോധനയ്ക്ക് അയച്ചു
ജൂൺ 21: ഡി.എൻ.എ പരിശോധനാ ഫലം ലഭിച്ചു. കുഞ്ഞ് വിഷ്ണുവിന്റെയും രേഷ്മയുടേതുമെന്ന് സ്ഥിരീകരിച്ചു.
ജൂൺ 22: ഉച്ചയ്ക്ക് ഭക്ഷണം കഴിച്ചുകൊണ്ടിരിക്കെ പാരിപ്പള്ളി പൊലീസെത്തി രേഷ്മയെയും മാതാപിതാക്കളെയും കൂട്ടിക്കൊണ്ടുപോയി. ചോദ്യം ചെയ്യലിൽ രേഷ്മ കുറ്റം സമ്മതിച്ചു. ഒറ്റദിവസം കൊണ്ട് കേസ് ഫയൽ തയ്യാറാക്കി അറസ്റ്റ്. വൈദ്യ പരിശോധനയിൽ കൊവിഡ് പോസിറ്റീവ്. രാത്രിയോടെ രേഷ്മയുടെ മാതാപിതാക്കൾക്കും മൂത്തകുഞ്ഞിനും കൊവിഡ് സ്ഥിരീകരിച്ചു.
ജൂൺ 23: തുടരന്വേഷണത്തിന്റെ ഭാഗമായി രേഷ്മ രഹസ്യമായി ഉപയോഗിച്ചിരുന്ന സിംകാർഡിന്റെ ഉടമയും ബന്ധുവുമായ ആര്യ ഭർത്താവ് രഞ്ജിത്തിനൊപ്പം സ്റ്റേഷനിലെത്തണമെന്ന് പൊലീസ് അറിയിച്ചു.
ജൂൺ 24: ആര്യയും ഭർതൃസഹോദരീ പുത്രി ഗ്രീഷ്മയും കത്തെഴുതി വച്ച് വീടുവിട്ടിറങ്ങി.
ജൂൺ 25: ആര്യയുടെയും ഗ്രീഷ്മയുടെയും മൃതദേഹങ്ങൾ ഇത്തിക്കരയാറ്റിൽ കണ്ടെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |