SignIn
Kerala Kaumudi Online
Saturday, 20 April 2024 8.17 AM IST

വീട്ടിൽ നിന്നിറങ്ങിയത് അമ്മമാരുടെ പെൻഷന് അപേക്ഷ നൽകാൻ

dead

ചാത്തന്നൂർ: തന്റെ അമ്മയ്ക്കും ഭർത്താവ് രഞ്ജിത്തിന്റെ അമ്മയ്ക്കും വിധവാ പെൻഷനുള്ള അപേക്ഷ തയ്യാറാക്കാനായിരുന്നു ആര്യ ഗ്രീഷ്മയെയും കൂട്ടി ആദ്യം ഇറങ്ങിയത്. രവി പിള്ള ഫൗണ്ടേഷൻ ഏർപ്പെടുത്തിയ പെൻഷൻ ലഭിക്കുന്നതിനായി പഞ്ചായത്ത് മെമ്പറുടെ സാക്ഷ്യപത്രവുമായി അക്ഷയ സെന്ററിലെത്തി. പെൻഷൻ ലഭിക്കുന്നതിന് എം.എൽ.എയുടെ സാക്ഷ്യപത്രം വേണമെന്ന് അറിഞ്ഞതോടെ അപേക്ഷയുമായി തിരികെ വീട്ടിലെത്തിയ ശേഷമാണ് മരണക്കുറിപ്പ് എഴുതിവച്ച ശേഷം വീടുവിട്ടിറങ്ങിയത്. രേഷ്മയ്ക്ക് സിംകാർഡ് നൽകിയതിന്റെ പേരിൽ പൊലീസ് ചോദ്യം ചെയ്താലും ഭയപ്പെടേണ്ടതില്ലെന്ന് വീട്ടുകാർ ആര്യയെ സാന്ത്വനിപ്പിച്ചിരുന്നു.

കല്ലുവാതുക്കൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്. സുദീപ, വൈസ് പ്രസിഡന്റ് എസ്. സത്യപാലൻ, ബ്ലോക്ക് പഞ്ചായത്തംഗം രോഹിണി, ബ്ലോക്ക് പഞ്ചായത്ത് മുൻ അംഗങ്ങളായ എ.സുന്ദരേശൻ, എസ്. ധർമ്മപാലൻ തുടങ്ങിയവർ ഇത്തിക്കരയിലും മരണവീടുകളിലും പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.

പരവൂർ ഫയർ സ്റ്റേഷൻ ഓഫീസർ ഉല്ലാസ്, അസി. സ്റ്റേഷൻ ഓഫീസർ യേശുദാസൻ, ബേസ് അസി. ഓഫീസർമാരായ വിജയകുമാർ, അനിൽകുമാർ, ഫയർമാന്മാരായ അനിൽകുമാർ, ഗിരീഷ്, സാബു, ശ്രീകുമാർ, രാമചന്ദ്രൻ, ബൈജു, മനോജ്, അനസ്, സജീഷ് എന്നിവരും കൊല്ലം പരവൂർ സ്റ്റേഷനുകളിലെ സ്കൂബാ ടീമുമാണ് ഇത്തിക്കര ആറ്റിൽ തെരച്ചിൽ നടത്തി മൃതദേഹങ്ങൾ കണ്ടെടുത്തത്. ചാത്തന്നൂർ എ.സി.പി വൈ. നിസാമുദ്ദീൻ, പാരിപ്പള്ളി എസ്.എച്ച്.ഒ സതികുമാർ, ചാത്തന്നൂർ എസ്.എച്ച്.ഒ അനീഷ് തുടങ്ങിയവരുടെ നേതൃത്വത്തിലാണ് ഇൻക്വസ്റ്റ് നടത്തിയത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOLLAM, GENERAL
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.