കൊട്ടാരക്കര: അഞ്ചൽ ഉത്ര വധക്കേക്കേസ് അതിവേഗം തെളിയിച്ചതിന് മുൻ റൂറൽ എസ്.പി അടക്കം അന്വേഷണ സംഘത്തിലെ 12 പേർക്കാണ് ബാഡ്ജ് ഒഫ് ഹോണർ. ഭർത്താവ് ഭാര്യയെ പാമ്പിനെ ഉപയോഗിച്ച് കൊലപ്പെടുത്തിയ സംഭവം കുറ്റാന്വേഷണ ചരിത്രത്തിൽ അപൂർവമാണ്. നേരിട്ട് തെളിവുകൾ ലഭിക്കാത്ത കേസിൽ ശാസ്ത്രീയ - സാഹചര്യ തെളിവുകളുടെ അടിസ്ഥാനത്തിൽ പ്രതിയെ നിയമത്തിന് മുന്നിൽ കൊണ്ടുവരാൻ അന്വേഷണ സംഘത്തിന് കഴിഞ്ഞു. കേസിന്റെ അന്തിമവാദം പുരോഗമിക്കുകയാണ്. കുറ്റാന്വേഷണത്തിൽ ഉത്ര വധക്കേസ് ഇപ്പോൾ പാഠ്യവിഷയവുമാണ്.
മുൻ റൂറൽ എസ്.പി. ഹരിശങ്കർ, മുൻ അഡീഷണൽ എസ്.പി. മധുസൂദനൻ, ഡിവൈ.എസ്.പി അശോകൻ, ഇൻസ്പെക്ടർ അനൂപ് കൃഷ്ണ, എസ്.ഐമാരായ അനിൽകുമാർ, രമേഷ് കുമാർ, അനിൽകുമാർ, ആഷിർ കോഹൂർ, എ.എസ്.ഐ മാരായ മനോജ് കുമാർ, പ്രവീൺ, വനിത സി.പി.ഒ സജീന, സി.പി.ഒ മഹേഷ് മോഹൻ എന്നിവർക്കാണ് സംസ്ഥാന പൊലീസ് മേധാവി ബാഡ്ജ് ഒഫ് ഹോണർ നൽകി ആദരിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |