SignIn
Kerala Kaumudi Online
Wednesday, 24 April 2024 3.21 AM IST

ടൂറിസം മേഖലയിൽ കോടികൾ വെള്ളത്തിൽ!

v

കൊല്ലം: കൊവിഡ് നിയന്ത്രണങ്ങളെ തുടർന്ന് ഒന്നര വർഷമായി നിശ്ചലമായ ജില്ലയിലെ ടൂറിസം മേഖലയ്ക്ക് നഷ്ടമായത് കോടിക്കണക്കിന് രൂപ. വരുമാനനഷ്ടത്തിന് പുറമേ ബോട്ടുകൾ വെള്ളംകയറിയും പാർക്കുകൾ കാടുകയറിയും നശിച്ചു. അഷ്ടമുടിക്കായൽ കേന്ദ്രീകരിച്ച് സർവീസ് നടത്തിയിരുന്ന നൂറോളം സ്വകാര്യ ഹൗസ്ബോട്ടുകളും ജില്ലാടൂറിസം പ്രൊമോഷൻ കൗൺസിലിന്റെ നാലോളം ബോട്ടുകളുമാണ് വെള്ളംകയറിനശിച്ചത്. ടൂറിസംസാദ്ധ്യത മുൻനിറുത്തി ജലഗതാഗതവകുപ്പ് കൊല്ലത്തെത്തിച്ച ബോട്ടുകളിലൊന്ന് വിശ്രമജീവിതം ആരംഭിച്ചിട്ട് രണ്ടുവർഷം കഴിയുന്നു. സർവീസിനായി മറ്റൊരു ബോട്ടെത്തിച്ചെങ്കിലും അതും ഇപ്പോൾ ആലപ്പുഴയിലെ യാർഡിൽ കിടക്കുകയാണ്. ജലഗതാഗത വകുപ്പിന്റെ ഈ ബോട്ടിന് മാത്രം ഏകദേശം 75 ലക്ഷം രൂപയാണ് വില. നീറ്റിലിറക്കി രണ്ടുവർഷത്തോളം മാത്രമാണ് ഇത് സർവീസ് നടത്തിയത്.

നശിച്ചത് നൂറിലധികം ഹൗസ് ബോട്ടുകൾ

ടൂറിസം മേഖലയിലെ പ്രത്യക്ഷവരുമാനത്തിന്റെ നല്ലൊരുഭാഗവും വരുന്നത് ഹൗസ്ബോട്ടുകളിൽ നിന്നാണ്. ജില്ലയിൽ മാത്രം നൂറിനടുത്ത് ഹൗസ്ബോട്ടുകളുണ്ടെന്നാണ് കണക്ക്. ഇവയെല്ലാം സർവീസ് നടത്താതെ തീരങ്ങളിൽ കെട്ടിയിട്ടിരിക്കുന്നതിനാലാണ് 'വെള്ളക്കേട് ' ഉണ്ടായത്. അടിവശത്ത് കക്കയും ചിപ്പിയും പിടിക്കുന്നതിനെ തുടർന്ന് ആ ഭാഗങ്ങളിലൂടെ ബോട്ടിനുള്ളിലേക്ക് വെള്ളം കയറുന്നതിനെയാണ് 'വെള്ളക്കേട് ' എന്നറിയപ്പെടുന്നത്. പകുതിയിലധികം ഹൗസ് ബോട്ടുകളും ഇത്തരത്തിൽ വെള്ളംകയറി ഭാഗികമായോ പൂർണമായോ വെള്ളത്തിൽ മുങ്ങിയിട്ടുണ്ട്. കൃത്യമായ പരിപാലനമില്ലാത്തതിനാൽ ഡി.ടി.പി.സിയുടെ ഹൗസ്ബോട്ടുകളും സ്പീഡ്, പെഡൽ ബോട്ടുകളും നാശത്തിന്റെവക്കിലാണ്. ഡി.ടി.പി.സിയുടെ ഉടമസ്ഥതയിലുള്ള ബോട്ടുകളുടെ അറ്റകുറ്റപ്പണി നടത്താൻ ജില്ലയിൽ മാത്രം ഒരുകോടിയിലധികം രൂപ ചെലവുവരുമെന്നാണ് കണക്കുകൂട്ടൽ.

പാർക്കുകൾ നശിക്കുന്നു

കുട്ടികളുടെ പാർക്കുകൾ കാടുകയറി നശിച്ച നിലയിലാണ്. നഗരത്തിലെ ബീച്ചിലുള്ള എം.ജി പാർക്കിൽ കാടുകയറി നശിച്ചത് ഏകദേശം 5 കോടി രൂപയിലധികം രൂപയുടെ കളിയുപകരണങ്ങളാണ്. ഇവിടം ഇനി പ്രവർത്തനക്ഷമമാക്കണമെങ്കിൽ അതിലധികം തുകയുടെ അറ്റകുറ്റപ്പണി ആവശ്യമായിവരും. ഇത്തരത്തിൽ ജില്ലയിലെ പാർക്കുകളും ടൂറിസം കേന്ദ്രങ്ങളും പുനരുജ്ജീവിപ്പിക്കുന്നതിന് മാത്രം സർക്കാർ വലിയ തുക ചെലവാക്കേണ്ടി വരും.

കാടുമൂടി നശിച്ച സ്ഥാപനങ്ങൾ

01. പത്തനാപുരം ഡിപ്പോ ജംഗ്‌ഷന് സമീപത്തെ സംസ്ഥാനത്തെ ആദ്യ ഔഷധ പാർക്ക്

02. ചടയമംഗലം ടൂറിസം പാക്കേജ്

03. നഗരത്തിലെ ബീച്ചിലുള്ള എം.ജി പാർക്ക്, തങ്ങൾകുഞ്ഞ് മുസലിയാർ പാർക്ക്

04. പുതുതായി നിർമ്മാണം ആരംഭിച്ച കുമാരനാശാൻ സ്മാരക പുനർജനി പാർക്ക്

05. കുണ്ടറ വേലുത്തമ്പി സ്മാരകം

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOLLAM, GENERAL
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.