പെർമിറ്റ് പുതുക്കിയില്ല
കൊല്ലം: പരമ്പരാഗത മത്സ്യത്തൊഴിലാളികൾക്കുള്ള മണ്ണെണ്ണ പെർമിറ്റ് പുതുക്കി നൽകാതെ അധികൃതർ. മണ്ണെണ്ണ വിഹിതം നിശ്ചയിക്കേണ്ടത് കേന്ദ്ര സർക്കാരാണ്. എന്നാൽ കേന്ദ്രത്തിന് മേൽ സമ്മർദ്ദം ചെലുത്താനോ നടപടികൾ വേഗത്തിലാക്കാനോ സംസ്ഥാനത്തിന്റെ ഭാഗത്ത് നിന്ന് യാതൊരു നീക്കവും ഉണ്ടായിട്ടില്ല.
ഫിഷറീസ്, സിവിൽ സപ്ളൈസ്, മത്സ്യഫെഡ് എന്നിവയുടെ നേതൃത്വത്തിലാണ് പെർമിറ്റുകൾ പുതുക്കുന്നതിന് അർഹരായവരെ കണ്ടെത്തുന്നത്. ഓരോ മൂന്ന് വർഷം കൂടുമ്പോഴുമാണ് നടപടികൾ. എന്നാൽ 2015ന് ശേഷം പെർമിറ്റ് പുതുക്കൽ നടന്നിട്ടില്ല. 2015ന് ശേഷം നീറ്റിലിറക്കിയ ചെറുകിട മത്സ്യത്തൊഴിലാളികളുടെ ബോട്ടുകൾക്കും പുതിയ പെർമിറ്റുകൾ ലഭിച്ചിട്ടില്ല. തൊഴിലാളികളിൽ പലരും കരിഞ്ചന്തയിലോ മറ്റോ ലഭിക്കുന്ന മണ്ണെണ്ണയെ ആശ്രയിച്ചാണ് ബോട്ടുകൾ ഓടിക്കുന്നത്. പെർമിറ്റ് പുതുക്കുന്ന നടപടികൾ പുരോഗമിക്കുകയാണെന്ന പതിവ് പല്ലവി ആവർത്തിക്കുകയാണ് ഉദ്യോഗസ്ഥർ.
നിയമസഭയിൽ
(2019 ജൂണിൽ മന്ത്രി ജെ. മേഴ്സിക്കുട്ടിഅമ്മ പറഞ്ഞത്)
1. ഇന്ധനം നൽകുന്നത് കേന്ദ്രസർക്കാരിന്റെ പൊതുവിതരണ സംവിധാനം വഴി
2. സിവിൽ സപ്ലൈസ് വകുപ്പിന് വിതരണ ചുമതല
3. ഉത്പാദന ചെലവിന്റെ നിരക്കിൽ മത്സ്യഫെഡിന് ഇന്ധനം അനുവദിക്കണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെട്ടു
4. അനുകൂല മറുപടി ഉണ്ടായിട്ടില്ല
പെർമിറ്റ് മാനദണ്ഡം
1. എൻജിന്റെ പരമാവധി കാലപ്പഴക്കം 15 വർഷം
2. ഒരാൾക്ക് രണ്ട് എൻജിനുകൾക്കുള്ള പെർമിറ്റ്
3. ഇൻബോർഡ് വള്ളങ്ങൾക്ക് പരമാവധി നാല് എൻജിനുകൾക്ക് പെർമിറ്റ്
4. തട്ടുമടിയാനം ഉടമയ്ക്ക് രണ്ട് വള്ളമുണ്ടെങ്കിൽ പരമാവധി നാല് എൻജിനിനുകൾക്ക് പെർമിറ്റ്
5. കാലാവധി പിന്നീടുള്ള സംയുക്ത പരിശോധന വരെ
ഒടുവിൽ പെർമിറ്റ് പുതുക്കിയത്: 2015ൽ
പുതുക്കേണ്ടിയിരുന്നത്: 2018ൽ
സംസ്ഥാനത്ത് ആകെ പെർമിറ്റുകൾ: 15,727
ജില്ലയിൽ: 3,000ൽ അധികം
''
പെർമിറ്റ് പുതുക്കാത്തത് സബ്സിഡി ലഭിക്കുന്നതിന് തടസമായി. ഇരട്ടിയിലധികം തുക നൽകിയാണ് മണ്ണെണ്ണ വാങ്ങുന്നത്.
മത്സ്യത്തൊഴിലാളികൾ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |