SignIn
Kerala Kaumudi Online
Friday, 19 April 2024 5.10 AM IST

ആളുമില്ല, ട്രെയിനുമില്ല; അനാഥം 'ഡി' സ്റ്റേഷനുകൾ

t

കൊല്ലം: കൊവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി പാസഞ്ചർ ട്രെയിനുകൾ നിറുത്തലാക്കിയതോടെ ഡി ക്ലാസ് സ്റ്റേഷനുകളിൽ ആളനക്കമില്ലാത്ത അവസ്ഥ. ഇത്തരം സ്റ്റേഷനുകളെ ആശ്രയിച്ചിരുന്ന യാത്രക്കാർ ലക്ഷ്യസ്ഥാനങ്ങളിലെത്താൻ രണ്ട് മൂന്നും ബസുകൾ കയറിയിറങ്ങുന്നതിനൊപ്പം ഓട്ടോറിക്ഷകളെയും ആശ്രയിക്കേണ്ട അവസ്ഥയാണ്. യാത്രാചെലവ് പത്തിരട്ടിയിലേറെയാവുകയും ചെയ്തു.

നിലവിൽ ജില്ലയിലെ അഞ്ച് സ്റ്റേഷനുകളിൽ ഒരു ട്രെയിൻ പോലും നിറുത്തുന്നില്ല. എഴുകോൺ, കിളികൊല്ലൂർ, സ്റ്റേഷനുകളിൽ ഒരു ട്രെയിനിന് മാത്രമാണ് സ്റ്റോപ്പുള്ളത്. മൺറോതുരുത്ത്, മയ്യനാട് സ്റ്റേഷനുകളിൽ രണ്ടെണ്ണം നിറുത്തുന്നുണ്ട്. സ്റ്റോപ്പുകൾ ഇല്ലാതായതോടെ ഈ സ്റ്റേഷനുകളിൽ ടിക്കറ്റ് ബുക്കിംഗിനും റിസർവേഷനും ഉപയോഗിച്ചിരുന്ന കമ്പ്യൂട്ടറുകളും മറ്റ് ഉപകരണങ്ങളും കടത്താൻ ഇടയ്ക്ക് റെയിൽവേ അധികൃതർ നടത്തിയ ശ്രമം നാട്ടുകാർ ഇടപെട്ട് തടഞ്ഞിരുന്നു.

 കയറ്റില്ലെന്നു വാശി

കൊല്ലത്ത് നിന്നു കോട്ടയത്തേക്കും നാഗർകോവിലിലേക്കും റെയിൽവേ ജീവനക്കാർക്ക് മാത്രമായി എല്ലാ ദിവസവും പ്രത്യേക പാസഞ്ചർ സർവ്വീസ് നടത്തുന്നുണ്ട്. ഈ ട്രെയിനുകളിൽ തങ്ങൾക്കും പ്രവേശനം അനുവദിക്കണമെന്നാണ് സ്ഥിരം യാത്രക്കാരുടെ ആവശ്യം. എന്നാൽ, മറ്റ് യാത്രക്കാരെ കയറ്റിയാൽ റെയിൽവേ ജീവനക്കാർക്ക് കൊവിഡ് ബാധിക്കാൻ സാദ്ധ്യതയുണ്ടെന്നാണ് റെയിൽവേയുടെ വാദം. അങ്ങനെയെങ്കിൽ യാത്രക്കാർക്കും റെയിൽവേ ജീവനക്കാർക്കും പ്രത്യേകം ബോഗികകൾ ക്രമീകരിക്കണമെന്നും ആവശ്യമുണ്ട്.

 ട്രെയിനുകൾ നിറുത്താത്ത സ്റ്റേഷനുകൾ

ഇരവിപുരം, ചന്ദനത്തോപ്പ്, കുണ്ടറ ഈസ്റ്റ്, പെരിനാട്, കുരി

..........................

നേരത്തെ മൺറോതുരുത്തിൽ നിന്നു മെമുവിലാണ് ജോലിക്കായി കൊല്ലത്ത് എത്തിയിരുന്നത്. ഇപ്പോൾ പെരുങ്ങാലത്ത് നിന്നു ബോട്ടിൽ കോയിവിളയിൽ പോകും. അവിടെ നിന്നു ബസിൽ കളക്ടറേറ്റിൽ എത്തും. തിരിച്ച് ബോട്ടില്ല. അ‌ഞ്ചാലുംമൂട് വഴി ബസിൽ പെരുമണിലെത്തും. പിന്നെ ജങ്കാറിൽ മറുകരയെത്തും. അവിടെ നിന്നു ഓട്ടോറിക്ഷയിലാണ് വീട്ടിലെത്തുന്നത്. നേരത്തെ ഒരു മാസത്തെ ട്രെയിൻ യാത്രയ്ക്ക് നൂറ് രൂപ മാത്രമായിരുന്നു ചെലവ്. ആകെ ഒരുമാസത്തെ യാത്ര ചെലവ് അഞ്ഞൂറ് രൂപയായിരുന്നു. ഇപ്പോൾ ഒരു ദിവസം നൂറ് രൂപയിൽ കൂടുതലാവുന്നുണ്ട്.

ചിത്രസേനൻ, മൺറോത്തുരുത്ത് (വക്കീൽ ഗുമസ്തൻ)

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOLLAM
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.