കൂടുതൽ തദ്ദേശ സ്ഥാപനങ്ങൾക്ക് പദ്ധതിയുടെ ആനുകൂല്യം കിട്ടും
കൊല്ലം: പരമ്പരാഗത തെരുവ് വിളക്കുകൾ മാറ്റി എൽ.ഇ.ഡി സ്ഥാപിക്കാനായി സംസ്ഥാന സർക്കാർ ആവിഷ്‌കരിച്ച നിലാവ് പദ്ധതിയിൽ തദ്ദേശ സ്ഥാപനങ്ങളുടെ പങ്കാളിത്തം വർദ്ധിപ്പിക്കാനായി പാക്കേജുകൾ ലഘൂകരിച്ചു.
തുടക്കത്തിൽ നാല് വ്യത്യസ്ത വാട്ടുകളിൽ 500 എൽ.ഇ.ഡി ലൈറ്റുകൾ വീതമുള്ള പാക്കേജാണ് പദ്ധതിയിൽ ഉണ്ടായിരുന്നത്. അഞ്ഞൂറിൽ താഴെ തെരുവ് വിളക്കുകളുള്ള തദ്ദേശ സ്ഥാപനങ്ങൾക്ക് പദ്ധതി പ്രയോജനപ്പെടുത്താൻ കഴിഞ്ഞിരുന്നില്ല. കാര്യമായ വരുമാനമില്ലാത്ത തദ്ദേശ സ്ഥാപനങ്ങൾക്ക് 500 ബൾബിന്റെ പാക്കേജ് ഏറ്രെടുക്കാനുള്ള സാമ്പത്തിക ശേഷിയുമില്ല. ഈ സാഹചര്യത്തിലാണ് നൂറ് ബൾബുകൾ വീതമുള്ള പുതിയ അഞ്ച് പാക്കേജുകൾക്ക് രൂപം നൽകിയത്. ഇതോടെ കൂടുതൽ തദ്ദേശ സ്ഥാപനങ്ങൾക്ക് പദ്ധതിയിൽ പങ്കാളിത്തം വഹിക്കാനാവും.
കിഫ്ബി നൽകും പണം
എൽ.ഇ.ഡി ബൾബുകൾ സ്ഥാപിക്കാനുള്ള തുക കിഫ്ബിയിൽ നിന്ന് നൽകും. തദ്ദേശ സ്ഥാപനങ്ങൾക്ക് സർക്കാർ നൽകുന്ന പ്ലാൻ ഫണ്ടിൽ നിന്ന് ഈ തുക ഏഴ് വർഷമായി തിരിച്ചുപിടിക്കും. പദ്ധതി നടപ്പാക്കുമ്പോൾ വൈദ്യുതി ഉപഭോഗം വൻതോതിൽ കുറയുന്നതിനൊപ്പം വൈദ്യുതി ചാർജ്ജിനത്തിലും തദ്ദേശ സ്ഥാപനങ്ങൾക്ക് ലാഭമുണ്ടാകും.
നിലവിലെ പാക്കേജ്
500 ബൾബുകൾ വീതമുള്ള അഞ്ച് പാക്കേജ്
ഓരോ പാക്കേജിന്റെയും ചെലവ്: 13.41 ലക്ഷം മുതൽ 14.27 ലക്ഷം വരെ
പ്രതിവർഷ തിരിച്ചടവ്: 2.58 ലക്ഷം മുതൽ 3.15 ലക്ഷം വരെ
പുതിയ പാക്കേജ്
100 ബൾബുകൾ വീതമുള്ള അഞ്ച് പാക്കേജ്
ഓരോ പാക്കേജിന്റെയും ചെലവ്: 2.56 ലക്ഷം മുതൽ 2.84 ലക്ഷം വരെ
പ്രതിവർഷ തിരിച്ചടവ് 43,000 മുതൽ 73,000 വരെ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |