SignIn
Kerala Kaumudi Online
Saturday, 20 April 2024 4.29 AM IST

കൊല്ലം തുറമുഖത്തെ കൊല്ലാൻ 'എമിഗ്രേഷൻ'

v
നിർമ്മാണം അന്തിമഘട്ടത്തിൽ എത്തിയ കൊല്ലം തുറമുഖത്തെ ഗേറ്റ് ഹൗസ്

എമിഗ്രേഷൻ സൗകര്യം ഇല്ലാത്തതു മൂലം കൊല്ലം തുറമുഖത്ത് അടുക്കാതെ പോകുന്നത് നൂറുകണക്കിന് കപ്പലുകളാണ്. വരുമാന നഷ്ടം കോടികൾ. കൂടാതെ തൊഴിൽ നഷ്ടവും. കപ്പൽ വാടക ഇനത്തിലും നഷ്ടമേറെ. ജീവനക്കാരെ മാറ്റിക്കയറ്റേണ്ട കപ്പലുകൾ ഓരോ വർഷവും കൊല്ലത്തിനു നഷ്ടമാവുന്നു.

കൊല്ലം: മറ്റു രാജ്യങ്ങളിൽ നിന്നു കപ്പലിലെത്തുന്ന യാത്രക്കാർക്കും ജീവനക്കാർക്കും കരയിൽ ഇറങ്ങാനുള്ള സാങ്കേതിക അനുമതി നൽകേണ്ട എമിഗ്രേഷൻ സംവിധാനമൊരുക്കാതെ കൊല്ലം തുറമുഖത്തെ കൊല്ലാക്കൊല ചെയ്യുന്ന കരുത്തുറ്റ ലോബികളെ മറികടക്കാൻ സർക്കാർ സംവിധാനങ്ങൾക്ക് കഴിയുന്നില്ല എന്നതാണ് പ്രധാന വിഷയം. ചരക്ക് ഇറക്കാനും അറ്റകുറ്റപ്പണികൾക്കും ജീവനക്കാരുടെ മാറ്റത്തിനും അനുയോജ്യമായ തുറമുഖമായിട്ടും എന്തു കാര്യം എന്ന ചോദ്യത്തിന് പ്രസക്തിയേറെ.

തുറമുഖത്തു എമിഗ്രേഷൻ സംവിധാനം ഒരുക്കണമെന്ന ആവശ്യത്തിന് പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്. പക്ഷേ, ഉത്തരവാദപ്പെട്ടവർ കണ്ടില്ലെന്നു നടിക്കുന്നു. കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെയും ജനപ്രതിനിധികളുടെയും ഏകോപനമില്ലായ്മയും അലംഭാവവും എമിഗ്രേഷൻ ആരംഭിക്കുന്നതിന് തടസമായി. കഴിഞ്ഞ ദിവസം എൻ. കെ. പ്രേമചന്ദ്രൻ എം.പി നൽകിയ നിവേദനത്തിൽ സംവിധാനം ഉടൻ ആരംഭിക്കുമെന്ന് കേന്ദ്രമന്ത്രി അമിത് ഷാ ഉറപ്പ് നൽകി. രാഷ്ട്രീയ കാരണങ്ങളാൽ ഈ ഉറപ്പും ജലരേഖയാകുമോയെന്നാണ് ആശങ്ക.

കൗണ്ടർ തുറന്നിട്ടും

എമിഗ്രേഷൻ ആരംഭിക്കാൻ കൗണ്ടർ വേണമെന്നായിരുന്നു പോർട്ട് ഇൻസ്പെക്ഷൻ ഡയറക്ടറേറ്റിന്റെ ആദ്യ ആവശ്യം. പോർട്ട്‌ മെക്കാനിക്കൽ എൻജിനീയറിംഗ് വർക്ക്‌ ഷോപ്പിന് മുകളിൽ കൗണ്ടർ തുറന്നു. സൗകര്യങ്ങൾ പരിമിതമാണെന്നും കൂടുതൽ കൗണ്ടറുകൾ വേണമെന്നുമായി അടുത്ത ആവശ്യം. എമിഗ്രേഷൻ ഓഫീസിനായി ഗേറ്റ് ഹൗസ് നിർമ്മിച്ചു കൂടുതൽ കൗണ്ടറുകൾ തുറക്കാനുള്ള ശ്രമത്തിലാണെങ്കിലും അടുത്തെങ്ങാനും നടക്കുമോ എന്ന കാര്യം സംശയമാണ്.

സിംഗപ്പൂർ കപ്പൽ കുടുങ്ങി

എമിഗ്രേഷൻ സംവിധാനം ഇല്ലാത്തതിനാൽ, തുറമുഖത്ത് എത്തുന്ന കപ്പലിൽ നിന്ന് ജീവനക്കാർക്ക് പുറത്തിറങ്ങാൻ കഴിയില്ല. അടുത്തയിടെ ഇറാനിൽ നിന്ന് സിംഗപ്പൂരിലേക്ക് പോയ വിദേശ ചരക്കു കപ്പൽ തകരാറിനെ തുടർന്ന് 10 ദിവസമാണ് ജീവനക്കാരുമായി കൊല്ലം തീരത്ത് നങ്കൂരമിടേണ്ടിവന്നത്. 7 ചൈനക്കാരും 3 വിയറ്റ്നാംകാരും കപ്പലിൽ ഉണ്ടായിരുന്നു. എമിഗ്രേഷൻ വിഭാഗം ഇല്ലാത്തതിനാൽ ഇവർക്ക് പുറത്തിറങ്ങാൻ കഴിഞ്ഞില്ല. ഈ കപ്പൽ തുറമുഖത്ത് അടുപ്പിച്ച് ജീവനക്കാരെ ഇറക്കിയ ശേഷം അറ്റകുറ്റപ്പണി നടത്തിയിരുന്നെങ്കിൽ അത്രയും ദിവസത്തെ വാടക ലഭിക്കുമായിരുന്നു.

₹ 1ലക്ഷം - 2 ലക്ഷം: ദിവസം കപ്പൽ വാടകയായി തുറമുഖത്തിന് ലഭിക്കുമായിരുന്ന തുക

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOLLAM, GENERAL
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.