SignIn
Kerala Kaumudi Online
Thursday, 25 April 2024 4.34 AM IST

വാക്‌സിനേഷനിൽ വനിതാ മുന്നേറ്റം

vaccination

കൊല്ലം: ജില്ലയിൽ വാക്സിൻ സ്വീകരിക്കുന്നവരുടെ എണ്ണത്തിൽ പുരുഷന്മാരെക്കാൾ മുന്നേറ്റം വനിതകൾക്ക്. ഇന്നലെ വരെയുള്ള കണക്കുകൾ പ്രകാരം 10.5 ലക്ഷം പുരുഷന്മാർ വാക്സിൻ സ്വീകരിച്ചപ്പോൾ സ്ത്രീകളുടെ എണ്ണം 12.35 ലക്ഷമാണ്. ഇതിൽ ഭൂരിഭാഗവും 18നും 40നും ഇടയിൽ പ്രായമുള്ളവരാണെന്ന പ്രത്യേകതയുമുണ്ട്.

ജനസംഖ്യാ കണക്കിന്റെ അടിസ്ഥാനത്തിൽ ജില്ലയിൽ സ്ത്രീകളാണ് കൂടുതൽ. എന്നാൽ സ്ത്രീ - പുരുഷാനുപാതം കണക്കിലെടുക്കുമ്പോൾ വാക്സിനേഷനിൽ പുരുഷന്മാർ വിമുഖത കാട്ടുന്നതായാണ് കണ്ടെത്തൽ. മൂന്നാം തരംഗ ഭീഷണി നിലനിൽക്കുന്നതിനാൽ വേഗത്തിൽ പരമാവധി പേർക്ക് ഒന്നാം ഡോസ് വാക്സിൻ വിതരണം ചെയ്യാനുള്ള ശ്രമത്തിലാണ് ആരോഗ്യവകുപ്പും ജില്ലാ ഭരണകൂടവും.

കൂപ്പുകുത്തി വാക്സിനേഷൻ

കഴിഞ്ഞ രണ്ട് ദിവസമായി ജില്ലയിൽ വാക്സിനേഷന്റെ എണ്ണം പതിനായിരത്തിൽ താഴെ മാത്രമായിരുന്നു. ക്യാമ്പുകൾ പലയിടത്തും പ്രവർത്തിക്കുന്നുണ്ടെങ്കിലും എവിടെയും കാര്യമായ തിരക്ക് ഉണ്ടായിരുന്നില്ല. ജനപ്രതിനിധികളും ആശാപ്രവർത്തകരും വീടുകൾതോറും കയറി വാക്സിനേഷൻ നടത്തേണ്ടവരുടെ പട്ടിക തയ്യാറാക്കുന്നുണ്ടെങ്കിലും വാക്സിനേഷന്റെ എണ്ണത്തിലുള്ള കുറവ് പരിഹരിക്കാൻ പര്യാപ്‌തമാകുന്നില്ല. വാക്സിനെടുത്താൽ മറ്റ് അസ്വസ്ഥകളുണ്ടാകുമെന്ന തെറ്റായ ധാരണയാൽ പലരും വാക്സിൻ സ്വീകരിക്കാൻ മടിക്കുന്നതായാണ് നിഗമനം.

ഇതുവരെ വാക്സിൻ സ്വീകരിച്ചവർ

സ്ത്രീകൾ: 12.35 ലക്ഷം

പുരുഷന്മാർ: 10.5 ലക്ഷം

 പ്രായത്തിന്റെ അടിസ്ഥാനത്തിൽ

18നും 44നും ഇടയിൽ: 8.02 ലക്ഷം പേർ

45നും 60നും ഇടയിൽ: 7.38 ലക്ഷം പേർ

60 വയസിന് മുകളിൽ: 7.41 ലക്ഷം പേർ

കെങ്കേമൻ കൊവിഷീൽഡ്

വാക്സിൻ സ്വീകരിക്കുന്നവരിൽ ഭൂരിഭാഗം പേരും കൊവിഷീൽഡാണ് തിരഞ്ഞെടുക്കുന്നത്. കൊവാക്സിനെക്കാൾ പത്തിരട്ടി പേരാണ് കൊവിഷീൽഡ്‌ സ്വീകരിച്ചത്.

 കൊവിഷീൽഡ്: 20.01 ലക്ഷം

 കൊവാക്സിൻ: 2.78 ലക്ഷം

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOLLAM, COVID VACCINATION
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.