കൊല്ലം: ക്വാറന്റൈൻ ലംഘനം കണ്ടെത്തുന്നതിന്റെ ഭാഗമായി അയൽപ്പക്ക നിരീക്ഷണ സമിതികൾ രുപീകരിക്കുമെന്ന് മുഖ്യമന്ത്രി പ്രഖ്യാപിച്ചതിന് പിന്നാലെ റാപ്പിഡ് റെസ്‌പോൺസ് ടീം, വാർഡുതല കമ്മിറ്റികൾ, പൊലീസ്, റവന്യൂ, ആരോഗ്യം, തദ്ദേശസ്വയംഭരണ വകുപ്പുകൾ എന്നിവയുടെ പ്രവർത്തനം ഏകോപിപ്പിക്കാനുള്ള ശ്രമം തുടങ്ങി.
സർക്കാർ ഉദ്യോഗസ്ഥർ, സന്നദ്ധസേനാ വാളണ്ടിയർമാർ, തദ്ദേശീയരായ സേവന സന്നദ്ധർ, റസിഡന്റ്സ് അസോസിയേഷൻ പ്രവർത്തകർ എന്നിവരെ ഉൾപ്പെടുത്തിയായിരിക്കും അയൽപ്പക്ക നിരീക്ഷണ സമിതികൾ രൂപീകരിക്കുന്നത്.
പ്രധാന പ്രവർത്തനങ്ങൾ
പ്രാദേശികമായ കരുതൽ
കൊവിഡ് വ്യാപനം കുറയ്ക്കാനുള്ള ഇടപെടൽ
വാക്‌സിനേഷൻ ആവശ്യമില്ലെന്ന് ചിന്തിക്കുന്നവർക്ക് ബോധവത്കരണം
കണ്ടയിൻമെന്റ് സോണുകളാകുന്ന സ്ഥലങ്ങളിലേക്ക് മരുന്നുകൾ, അവശ്യസാധനങ്ങൾ, കൊവിഡ് ഇതര രോഗങ്ങൾക്കുള്ള ചികിത്സ എന്നിവ ലഭ്യമാക്കാനുള്ള ഇടപെടൽ
വാക്‌സിനേഷൻ കുറഞ്ഞ തദ്ദേശസ്ഥാപനങ്ങളെ ശരാശരി നിലയിലേക്ക് ഉയർത്താനുള്ള പ്രവർത്തനം
ക്വാറന്റൈൻ ലംഘിച്ചാൽ പിഴ
വീടുകളിൽ നിരീക്ഷണത്തിൽ കഴിയുന്നവർ പുറത്തിറങ്ങിയാൽ കുറഞ്ഞത് 500 രൂപ പിഴ ഈടാക്കും. പകർച്ചവ്യാധി പ്രതിരോധ നിയമമനുസരിച്ചുള്ള കേസിന് പിന്നാലെയാണ് പിഴ ഒടുക്കേണ്ടത്. നിരീക്ഷണം ലംഘിക്കുന്നവരെ സി.എഫ്.എൽ.ടി.സികളിലേക്ക് മാറ്റും. അതിനായുള്ള ചെലവ് ക്വാറന്റൈൻ ലംഘിക്കുന്നവരിൽ നിന്നുതന്നെ ഈടാക്കാൻ തദ്ദേശസ്ഥാപനങ്ങൾ മുൻകൈയെടുക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |