കൊല്ലം: കൊട്ടാരക്കരയിൽ നിറുത്തിയിട്ടിരുന്ന ഓർഡിനറി ബസിന് പിന്നിൽ ഫാസ്റ്റ് പാസഞ്ചർ ഇടിച്ചുകയറി 29 പേർക്ക് പരിക്ക്. ഇന്നലെ രാവിലെ പത്തിന് കൊല്ലം - തിരുമംഗലം ദേശീയപാതയിലെ കൊട്ടാരക്കര പഴയതെരുവിലാണ് സംഭവം. സ്റ്റോപ്പിൽ ആളെ ഇറക്കാനായി നിറുത്തിയിട്ടിരുന്ന കെ.എസ്.ആർ.ടി.സി ഓർഡിനറി ബസിന് പിന്നിലേക്ക് അതേ ദിശയിലെത്തിയ കായംകുളം - ആലപ്പുഴ ഫാസ്റ്റ് പാസഞ്ചർ ഇടിച്ചുകയറുകയായിരുന്നു. ഓർഡിനറി ബസിന്റെ പിൻസീറ്റുകളിൽ ഇരുന്നവർക്കെല്ലാം പരിക്കേറ്റു. ഫാസ്റ്റ് പാസഞ്ചറിലുള്ളവർക്കും നിസാര പരിക്കുണ്ട്. 14 പേരെ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലും ബാക്കിയുള്ളവരെ കൊട്ടാരക്കരയിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഓർഡിനറി ബസിന്റെ പിന്നിൽ ഇരുന്ന ചെങ്ങമനാട് സ്വദേശി ആശയ്ക്ക് (24) സാരമായി പരിക്കേറ്റു. കാല് ഒടിഞ്ഞുതൂങ്ങിയ നിലയിലായിരുന്ന ഇവരെ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചശേഷം തിരുവനന്തപുരം മെഡി. കോളേജ് ആശുപത്രിയിലേക്ക് മാറ്റി. ബസുകൾക്ക് കാര്യമായ നാശനഷ്ടമുണ്ടായിട്ടുണ്ട്.
പുനലൂർ നെല്ലിപ്പള്ളി ത്രീഹൗസിൽ സിനി (37), ഇളമ്പൽ കിഴക്കെപനവിള വീട്ടിൽ രാജൻ (60), പുനലൂർ കൊച്ചുകോണത്ത് ചരുവിള പുത്തൻവീട്ടിൽ സുചിത്ര (24), ഇളമ്പൽ കാഞ്ഞിക്കൽ പടിഞ്ഞാറ്റേതിൽ നൗഷാദ് (50), അഞ്ചൽ നെടിയറ നെട്ടയം വീട്ടിൽ കൃഷ്ണവേണി (23), തോട്ടവാരം കീഴെപനിയ വിളയിൽ കുമാർ (48), ബീഹാർ സ്വദേശി നൂറുൽ (29), പുനലൂർ പാപ്പന്നൂർ ചരുവിള ബംഗ്ലാവിൽ ഏബ്രഹാം സാമുവേൽ (53), ഉറുകുന്ന് മോഹനവിലാസം ബിപിൻ (30), കുന്നിക്കോട് മുകളിൽ കിഴക്കേതിൽ ഷാജിത (47), പത്തനാപുരം ഇഷാ നിവാസിൽ അഷ്‌റഫ് (49), പത്തനാപുരം കാവുവിള ഷാഫിൽ (34), ഇളമ്പൽ ആര്യഭവനത്തിൽ ആര്യ രാജൻ(22), പത്തനാപുരം ചരുവിള പുത്തൻവീട്ടിൽ എം.കെ. സലാം (66), ഇളമ്പൽ പള്ളിപടിഞ്ഞാറ്റേതിൽ അനിത (35), ഉറുകുന്ന് നഴുവേലിൽ സഞ്ജു മറിയം (25), തഴവ കോയിക്കതെക്കേതിൽ ഫൗസിയ (37), ആലപ്പുഴ അരൂർ ഭഗവതിപ്പറമ്പ് ബിജു (47), പുനലൂർ ചെല്ലഭവനിൽ ഗോപിനാഥൻ(58), പുനലൂർ സ്വദേശി ഷാബു(36) എന്നിവർക്കാണ് പരിക്കേറ്റത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |