കണ്ടുപിടിത്തവുമായി പെരുമൺ എൻജി. കോളേജിലെ വിദ്യാർത്ഥികൾ
കൊല്ലം: പരസാഹയമില്ലാതെ ശരീരതാപം അറിയാവുന്ന ഉപകരണം വികസിപ്പിച്ച് പെരുമൺ എൻജിനിയറിംഗ് കോളേജിലെ അവസാന വർഷ ഇലക്ടിക്കൽ ആൻഡ് ഇലക്ട്രോണിക്സ് വിദ്യാർത്ഥികൾ. 'ഇ -താപ്' എന്ന് പേരിട്ടിരിക്കുന്ന ഈ ഉപകരണത്തിന്റെ പ്ലാറ്റ്‌ഫോമിലേക്ക് കടന്നുവരുന്ന ഓരോ വ്യക്തിയുടെയും ഉയരം ഓട്ടോമാറ്റിക് സെൻസറുകളുടെ സഹായത്തോടെ കണക്കാക്കി താപനില കൃത്യമായി അളക്കാൻ കഴിയും.
നിലവിൽ മറ്റൊരാളുടെ സഹായത്തോടെയാണ് പൊതുസ്ഥലങ്ങളിൽ അടക്കം ശരീരോഷ്മാവ് അളക്കുന്നത്. ഇത് രോഗവാഹകരായ വ്യക്തികളുമായി അടുത്ത സമ്പർക്കം പുലർത്തേണ്ട സാഹചര്യമുണ്ടാക്കും. ശരീര താപനില നിശ്ചിത അളവിനേക്കാൾ കൂടുതലുണ്ടെങ്കിൽ ഉപകരണം അലാറം മുഴക്കും. പൊതുഇടങ്ങളിൽ വളരെ കുറഞ്ഞ ചെലവിൽ ഇവ സ്ഥാപിക്കാൻ കഴിയും.
അസി പ്രൊഫ. സോഫിയയുടെയും അസി. പ്രൊഫ. രഞ്ജിത്തിന്റെയും മേൽനോട്ടത്തിൽ വിദ്യാർത്ഥികളായ സുജയ, ഗംഗോത്രി, മുഹമ്മദ് സൽമാൻ എന്നിവരാണ് പ്രോജക്ടിന്റെ ഭാഗമായി ഉപകരണം നിർമ്മിച്ചത്.
ഭാരവും അളക്കാം
ശരീരഭാരം അളക്കുന്നത് കൂടി ഉൾപ്പെടുത്തി ഈ ഉപകരണത്തെ മെഡിക്കൽ ക്യാമ്പുകളിലും ആശുപത്രികളിലും ബോഡി മാസ് ഇൻഡക്സ് (ബി.എം.ഐ) കണ്ടെത്താനുള്ള സംവിധാനമാക്കി മാറ്റാം എന്ന ആശയവും കുട്ടികൾ പങ്കുവയ്ക്കുന്നു. ഇരുവരെയും ഡിപ്പാർട്ട്‌മെന്റ് മേധാവി ഡോ. എസ്.ജെ. ബിന്ദുവും പ്രിൻസിപ്പൽ ഡോ. ഇസഡ്.എ. സോയയും അഭിനന്ദിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |