SignIn
Kerala Kaumudi Online
Friday, 19 April 2024 1.04 PM IST

വാക്സിനേഷൻ കടമ്പ കടക്കാൻ ജില്ല

vaccination

83 ശതമാനത്തിലധികം പേർക്ക് ആദ്യഡോസ് നൽകി

കൊല്ലം: കൊവിഡ് പ്രതിരോധത്തിനായി ജില്ലയിൽ ഇതുവരെ വിതരണം ചെയ്തത് 23.8 ലക്ഷം ഡോസ് വാക്സിൻ. ജനസംഖ്യാനുപാതിക കണക്കനുസരിച്ച് 83 ശതമാനത്തിലധികം പേർക്ക് ആദ്യഡോസ് വാക്സിൻ വിതരണം ചെയ്തിട്ടുണ്ട്. എന്നാൽ ജില്ലയുടെ വാക്സിനേഷൻ ടാർജറ്റിന്റെ 75 ശതമാനം പേർക്കാണ് ആദ്യഡോസ് ലഭിച്ചത്.

27 ലക്ഷമാണ് ജില്ലയിലെ ജനസംഖ്യ. 18 വയസിനു മുകളിലുള്ളവരുടെ എണ്ണം 21 ലക്ഷത്തിൽ താഴെയും ടാർജറ്റ് 23.5 ലക്ഷവുമാണ്. വാക്സിനുകളിൽ കുറവു വരാതിരിക്കാനും വാക്സിനേഷൻ വേഗം പൂർത്തിയാക്കാനുമാണ് ഉയർന്ന ടാർജറ്റ് വച്ചിരിക്കുന്നതെന്ന് അനുമാനിക്കുന്നു. അതേസമയം, ഒരാഴ്ചയ്ക്കുള്ളിൽ ആദ്യഡോസ് വാക്സിനേഷൻ പൂർത്തിയാക്കാനാണ് ജില്ലാ ഭരണകൂടത്തിന്റെയും ആരോഗ്യവകുപ്പിന്റെയും ശ്രമം. നിലവിൽ വാക്സിനേഷൻ സെന്ററിൽ എത്തുന്നവരിലധികവും രണ്ടാം ഡോസ് വേണ്ടവരാണ്. ആദ്യഡോസ് സ്വീകരിക്കാൻ കുറച്ചുപേർ മാത്രമേയുള്ളൂ എന്നതിന്റെ സൂചനയാണിതെന്ന് ആരോഗ്യവകുപ്പ് അധികൃതർ പറയുന്നു.

നിലവിലെ കണക്കനുസരിച്ച് 17.36 ലക്ഷം പേരാണ് ആദ്യഡോസ് സ്വീകരിച്ചിട്ടുള്ളത്. ഏകദേശം 3 ലക്ഷം പേർക്ക് കൂടി നൽകിയാൽ ആദ്യഡോസ് വാക്സിനേഷൻ പൂർത്തിയായതായി കണക്കാക്കാൻ സാധിക്കും.

......................................

 27 ലക്ഷം: ജില്ലയിലെ ആകെ ജനസംഖ്യ

 21 ലക്ഷത്തോളം: 18 വയസിനു മുകളിലുള്ളവർ

 17.36 ലക്ഷം: ആദ്യ ഡോസ് സ്വീകരിച്ചവർ

....................................

ചൊവ്വ നല്ല ദിവസം

കഴിഞ്ഞ ചൊവ്വാഴ്ച ജില്ലയിൽ 72,832 പേർക്കാണ് വാക്സിൻ നൽകിയത്. ചൊവ്വാഴ്ചയായിരുന്ന ആഗസ്റ്റ് 30 ന് 50,000 ത്തിനടുത്ത് ഡോസ് വാക്സിൻ വിതരണം ചെയ്തിരുന്നെങ്കിലും ഈ സംഖ്യ കടന്നത് ഇതാദ്യമാണ്. 48,807 പേർ ആദ്യഡോസും 24,025 പേർ രണ്ടാം ഡോസുമാണ് സ്വീകരിച്ചത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOLLAM, VACCINATION
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.