കൊല്ലം: ഉത്സവപ്പറമ്പുകളിലെ കെട്ടുകാഴ്ചകൾ ആസ്വദിച്ച ശേഷം കപ്പലണ്ടിയും കൊറിച്ച് വീട്ടിലേക്കു പോകുന്നവരിൽ നിന്ന് വ്യത്യസ്തനാണ് അജിൻ. കാണുന്ന കാഴ്ചകളെ മനസുകൊണ്ട് കെട്ടിവലിച്ച് വീട്ടിലെത്തിക്കും. അദ്ധ്വാനവും ക്ഷമയും സമാസമം ചാലിച്ച് അവയുടെ ചെറുരൂപങ്ങളുണ്ടാക്കും. 14 പുരാണ സന്ദർഭങ്ങൾ മിനിയേച്ചർ ഫ്ളോട്ടുകളായി നിർമ്മിച്ചതിന് ഏഷ്യ ബുക്ക് ഒഫ് റെക്കാഡും ഇന്ത്യ ബുക്ക് ഒഫ് റെക്കാഡും ലഭിച്ചതിന്റെ സന്തോഷത്തിലാണ് അജിൻ ചിത്രാലയ.
എഴുകോൺ അഖിൽ നിവാസിൽ സുകുവിന്റെയും സുശീലയുടെയും മകനാണ് അജിൻ. ഹനുമാനും ശിവനും കൃഷ്ണനുമടക്കം ഫ്ളോട്ടുകളെല്ലാം ഒരുക്കിവച്ചപ്പോൾ നാട്ടുകാരെത്തിത്തുടങ്ങി വീട്ടിലെ 'കെട്ടുകാഴ്ച' കാണാൻ, മേളവും ബഹളവും ഇല്ലെന്നുള്ള കുറവ് മാത്രമേയുള്ളൂ. പത്താം ക്ളാസിൽ പഠിക്കുമ്പോഴാണ് ചെറിയ ഫ്ളോട്ടുകളുടെ നിർമ്മാണം തുടങ്ങിയത്. പാഴ്‌വസ്തുക്കളും തെർമ്മോക്കോളുമാണ് ഉപയോഗിക്കുന്നത്. സഹായിക്കാൻ സഹോദരൻ അഖിലും കൂടെക്കൂടി.
കുട്ടിക്കമ്പത്തോടെ നിർമ്മിച്ച ഫ്ളോട്ടുകൾക്ക് വലിയ സ്വീകാര്യത കൈവന്നതോടെ ആവേശം പതിന്മടങ്ങായി. ഫ്‌ളോട്ട് കലാകാരനായ ചവറ ദേവ് ആർട്സ് ഉടമ ഗോപൻ ജി. ചവറയാണ് റെക്കാഡ് സ്വന്തമാക്കാൻ അജിന് പ്രേരണയായത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |