മാഹാത്മാഗാന്ധി ദേശീയ തൊഴിലുറപ്പ് പദ്ധതിയുടെ ഡയറക്ടറായി പുതിയ നിയോഗം
കൊല്ലം: രണ്ടുവർഷക്കാലം ജില്ലയുടെ ഭരണ സാരഥിയായിരുന്ന മുൻ കളക്ടർ ബി. അബ്ദുൾ നാസർ ചുമതല കൈമാറി മടങ്ങിയത് സ്വന്തം ബുള്ളറ്റിൽ. ഭാര്യ എം.കെ. റുക്‌സാനയുമൊന്നിച്ച് സഹപ്രവർത്തകരുടെ സ്‌നേഹം നിറഞ്ഞ യാത്ര പറയലുകൾക്കിടെ പുതിയ ചുമതലയിലേക്ക് കടക്കുകയാണ് അദ്ദേഹം.
മാഹാത്മാഗാന്ധി ദേശീയ തൊഴിലുറപ്പ് പദ്ധതിയുടെ ഡയറക്ടറായിട്ടാണ് പുതിയ നിയോഗം. സാധാരണക്കാർക്കിടയിലേക്ക് വീണ്ടും ഇറങ്ങിച്ചെല്ലാൻ കഴിയുന്നതിന്റെ സന്തോഷം പങ്കിട്ടായിരുന്നു മടക്കം. ഔദ്യോഗിക യാത്രഅയപ്പിന് പുറമേ ജീവനക്കാരുടെ കൂട്ടായ്മകളുടെയും സാംസ്കാരിക പ്രസ്ഥാനങ്ങളുടെയും നേതൃത്വത്തിൽ അദ്ദേഹത്തിന് യാത്രഅയപ്പുകൾ നൽകി. മുൻഗാമികളെക്കാൾ കൂടുതൽ കാലം കൊല്ലത്തിന്റെ കളക്ടറായി പ്രവർത്തിച്ച അദ്ദേഹം ജനകീയ കളക്ടർ എന്ന പേര് സ്വന്തമാക്കിയിരുന്നു. പത്താം ക്ലാസുകാരനായ മകൻ ഇനാമുൾ ഹക്കിന്റെ പഠനവും ടൗൺ യു.പി.എസിലെ പത്‌നിയുടെ ജോലിയും കണക്കിലെടുത്ത് ജില്ലയിൽ പുതിയൊരു വീട്ടിൽ തുടരാനാണ് തത്കാലത്തേയ്ക്കുള്ള തീരുമാനം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |