കൊല്ലം: ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിൽ കൊല്ലത്തെത്തിയ ആദ്യ ചരക്കുകപ്പൽ ഇന്ന് കൊച്ചിയിലേക്ക് മടങ്ങും. 47കണ്ടെയ്നറുകളിലായി കപ്പലിൽ കൊണ്ടുവന്ന അരി ആവണീശ്വരം, വലിയതുറ എഫ്.സി.ഐ ഗോഡൗണുകളിൽ എത്തിച്ച ശേഷമാണ് മടക്കയാത്ര. മടക്കയാത്രയിൽ അരി കൊണ്ടുവന്ന കാലി കണ്ടെയ്നറുകൾ മാത്രമേയുള്ളൂ. കൊച്ചിയിലേക്ക് കൊണ്ടുപോകാൻ മറ്റു സാധനങ്ങളൊന്നുമില്ല. 17ന് ഉച്ചയ്ക്ക് 12 മണിയോടെ പുറപ്പെട്ട എം.വി ചൗഗ്ലെ 8 എന്ന കപ്പൽ 18ന് രാവിലെയാണ് ആന്ധ്രയിൽ നിന്ന് കൊച്ചിയിലെത്തിച്ച എഫ്.സി.ഐ ഗോഡൗണിലേക്കുള്ള അരിയുമായി കൊല്ലം തുറമുഖത്ത് നങ്കൂരമിട്ടത്. ഒരെണ്ണത്തിൽ ശരാശരി 25 ടൺ തൂക്കംവരുന്ന 47 കണ്ടെയ്നറുകളിലായിരുന്നു അരി നിറച്ചിരുന്നത്.
ചരക്കുകപ്പലിന്റെ ആദ്യ യാത്ര വിജയമായിരുന്നു. ഇത് വലിയ പ്രതീക്ഷയാണ് നൽകുന്നത്. കോസ്റ്റൽ പൊലീസ്, ഇമിഗ്രേഷൻ, കസ്റ്റംസ് എന്നിവരുടെ നല്ല സഹകരണം ലഭിച്ചു.
സുനു രാമചന്ദ്രൻ, ജനറൽ മാനേജർ, റോയൽ വേവ് ഷിപ്പിംഗ് കമ്പനി
ചരക്കുകപ്പൽ സർവീസ് ആരംഭിച്ചതോടെ അന്വേഷണങ്ങൾ കൂടുതലായി വരുന്നുണ്ട്. നല്ല പ്രതീക്ഷയുണ്ട്.
റോബിൻ ബേബി, കസ്റ്റംസ് സൂപ്രണ്ട്
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |