SignIn
Kerala Kaumudi Online
Friday, 29 March 2024 9.25 PM IST

കടൽക്കലി തുടരുന്നു, കരുതലുണ്ടാവണം

d

ബീച്ചുകളിൽ അപകടസാദ്ധ്യത

പരവൂർ: ശക്തമായ മഴ തുടരുന്നതിനിടെ തിരമാലകൾ ശക്തമായെങ്കിലും ബീച്ചുകളിൽ സന്ദർശന വിലക്ക് ഏർപ്പെടുത്തിയിട്ടില്ലാത്തതിനാൽ അപകടസാദ്ധ്യത. ബീച്ചുകളിലെത്തുന്നവർ കാൽ നനയ്ക്കാനോ കടലിൽ ഇറങ്ങാനോ ശ്രമിക്കരുതെന്ന നിർദ്ദേശമുണ്ട്.

നേരത്തെയുണ്ടായിരുന്ന നിയന്ത്രണങ്ങൾ മാറ്റിയതോടെ കൊല്ലം, പരവൂർ, താന്നി, തിരുമുല്ലവാരം എന്നിവിടങ്ങളിൽ വൈകുന്നേരങ്ങളിൽ വലിയ തിരക്കാണ്. അടുത്ത ദിവസങ്ങളിലും മഴ ശക്തമാകുമെന്ന മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിൽ ബീച്ചുകൾ സന്ദർശിക്കുന്നത് ഒഴുവാക്കുന്നതാണ് ഉചിതമെന്ന് അധികൃതർ പറഞ്ഞു. പലേടത്തും സന്ദർശകർക്ക് മതിയായ സുരക്ഷ ഒരുക്കാൻ കഴിഞ്ഞിട്ടില്ല. അതേസമയം ലൈഫ് ഗാർഡുകളുള്ള സ്ഥലങ്ങളിൽ അവരുടെ നിർദ്ദേശങ്ങൾ സന്ദർശകർ അവഗണിക്കുന്നതും അപകടത്തിന് വഴിതെളിക്കുന്നു.

പരവൂരിൽ അപകടം തുടർക്കഥ

പരവൂർ, ഇടവ, കാപ്പിൽ എന്നിവിടങ്ങളിലെ ബീച്ചുകളിലെത്തുന്നവർ കടലിലിറങ്ങുന്നത് അപകടത്തിന് കാരണമായിട്ടുണ്ട്. നിരവധിപേർ തലനാരിഴയ്ക്ക് രക്ഷപ്പെട്ടിട്ടുണ്ടെങ്കിലും അപകടസാദ്ധ്യത കൂടിയ കടൽത്തീരങ്ങളാണിവ. കഴിഞ്ഞദിവസം വൈകിട്ട് 4 ഓടെ കാപ്പിൽ കടലിലിറങ്ങിയ രണ്ടുവിദ്യാർത്ഥികളെ കാണാതായിരുന്നു. കല്ലമ്പലം മാവിൻമൂട് സ്വദേശികളായ വിഷ്ണു (19), ആരോമൽ (16- അച്ചു) എന്നിവരെയാണ് കാണാതായത്. മറ്റൊരു സംഘത്തിനൊപ്പമെത്തിയ കല്ലമ്പലം സ്വദേശിയായ ആദർശ് (17) അപകടത്തിൽപ്പെട്ടെങ്കിലും രക്ഷപ്പെടുത്തി. സമീപത്തെ ബോട്ട് ക്ലബ്ബിൽ നിന്ന് ലൈഫ് റിംഗ് എത്തിച്ച് നീന്തലറിയാവുന്ന പ്രദേശവാസിയാണ് ആദർശിനെ രക്ഷിച്ചത്. ഈ ഭാഗത്ത് ലൈഫ് ഗാർഡുമാരുടെ സേവനം ഉറപ്പാക്കുമെന്ന് അധികൃതർ വാഗ്ദാനം നൽകിയെങ്കിലും പ്രാവർത്തികമായിട്ടില്ല.

'അനധികൃത' ബീച്ചുകൾ

ടൂറിസം വകുപ്പ് നോട്ടിഫൈ ചെയ്ത ബീച്ചുകൾ കൊല്ലം, താന്നി, മുണ്ടയ്ക്കൽ എന്നിവ മാത്രമാണ്. എന്നാൽ പല കടൽത്തീരങ്ങളും ബീച്ചുകളായി മാറുകയും സന്ദർശകർ എത്തുകയും ചെയ്യുന്നത് നിരവധി അപകടങ്ങൾക്ക് കാരണമാകുന്നുണ്ട്. കൂടുതൽ ആളുകളെത്തുന്ന പരവൂർ, തിരുമുല്ലവാരം എന്നിവയൊന്നും നോട്ടിഫൈ ചെയ്ത ബീച്ചുകളല്ല.

കരുതൽ വേണം

 തിരകളിൽ കാൽ നനയ്ക്കാൻ ശ്രമിക്കരുത്

 കടലിൽ ഇറങ്ങുകയോ കുളിക്കുകയോ ചെയ്യരുത്

 തിരമാലകളിൽ നിന്ന് സുരക്ഷിതമായ അകലം പാലിക്കണം

 ലൈഫ് ഗാർഡുമാരുടെ മുന്നറിയിപ്പുകൾ അനുസരിക്കണം

 കടലിൽ അതിസാഹസികതയ്ക്ക് മുതിരരുത്

 ലഹരിവസ്തുക്കൾ ഉപയോഗിച്ച ശേഷമുള്ള സന്ദർശനം ഒഴിവാക്കുക

 കടൽഭിത്തി നിർമ്മിച്ചിരിക്കുന്ന ഇരവിപുരം, പരവൂർ ഭാഗത്ത് മണ്ണടിഞ്ഞ് കര രൂപപ്പെട്ട ഇടങ്ങളിൽ ഇറങ്ങരുത്

 ആഴമുള്ള ബീച്ച് ഗണത്തിൽപ്പെട്ട കൊല്ലം ബീച്ചിൽ കടലിൽ നിന്ന് മതിയായ അകലം പാലിക്കണം

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOLLAM, GENERAL
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.