SignIn
Kerala Kaumudi Online
Friday, 19 April 2024 7.11 AM IST

ബയോബിന്നുകൾ കിട്ടാനില്ല: പരവൂരിലെ ഉറവിട മാലിന്യ സംസ്കരണം പാതിവഴിയിൽ

v

പരവൂർ: വീടുകളിൽത്തന്നെ മാലിന്യം സംസ്കരിക്കാനുള്ള 'ബയോബിന്നു'കൾക്ക് ആവശ്യക്കാർ കൂടിയപ്പോൾ സാധനം കിട്ടാനില്ല! ഇതോടെ പരവൂർ നഗരസഭയിലെ ഉറവിട മാലിന്യ സംസ്കരണ പദ്ധതി അവതാളത്തിലായി. പണമടച്ച 600 പേർക്ക് മാസങ്ങൾ പിന്നിട്ടിട്ടും ബയോബിൻ നൽകിയില്ല.

600 പേർക്കാണ് ആദ്യഘട്ടത്തിൽ വിതരണം ചെയ്തത്. ഇവർക്ക് മാലിന്യ സംസ്കരണത്തിനുള്ള പരിശീലനവും നൽകി. ഇത് വിജയിച്ചതോടെയാണ് ബയോബിൻ സ്ഥാപിക്കാൻ കൂടുതൽ പേർ തയ്യാറായത്. 1800 രൂപയുള്ള ബയോബിന്നിന് 180 രൂപയാണ് ഗുണഭോക്താവ് നൽകേണ്ടത്. ബാക്കിത്തുക നഗരസഭയും സർക്കാരും ചേർന്നു വഹിക്കും. പാലക്കാട് ഐ.ആർ.ടി.സിയാണ് പദ്ധതി നടപ്പാക്കുന്നത്. വേഗം സ്ഥാപിക്കാമെന്നതും ഒന്നരമാസത്തിനുള്ളിൽ ജൈവമാലിന്യങ്ങൾ വളമായി മാറ്റാമെന്നതുമാണ് ബയോബിന്നിന് ആവശ്യക്കാർ കൂടാൻ കാരണം.

സുഷിരങ്ങളുള്ള മൂന്നു ബക്കറ്റുകളും അടപ്പുകളുമാണ് ബയോബിന്നിലുള്ളത്. ഒന്നിനുമീതെ അടുക്കി ക്രമീകരിച്ചശേഷം മുകളിലുള്ള ബക്കറ്റിലാണ് മാലിന്യം നിറയ്ക്കുന്നത്. ഇത് നിറയുമ്പോൾ താഴേക്കിറക്കുകയും അടിയിലുള്ള ബക്കറ്റുകൾ മുകളിലേക്ക് കയറ്റുകയും ചെയ്യും. ദുർഗന്ധവും പുഴുവും വരാതിരിക്കാനും വേഗം വളമാകാനും സൂക്ഷ്മാണുകൾ അടങ്ങിയ ചകിരിച്ചോറും ഇതിൽ ചേർക്കും. 45 ദിവസത്തിനുശേഷം മാലിന്യങ്ങൾ വളമാകുമ്പോൾ ചെടികൾക്ക് ഉപയോഗിക്കാനാകും.

...................

കോവിഡ് വ്യാപനത്തെ തുടർന്ന് ബയോബിൻ നിർമ്മിക്കുന്നതിലുണ്ടായ കാലതാമസമാണ് വിതരണത്തിന് തടസമായത്. നിർമ്മാണം പുനരാരംഭിച്ചിട്ടുണ്ട്. ഉടൻ വിതരണം തുടങ്ങും

നഗരസഭാദ്ധ്യക്ഷ പി.ശ്രീജ

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOLLAM, GENERAL
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.