SignIn
Kerala Kaumudi Online
Saturday, 20 April 2024 3.27 AM IST

ആശുപത്രി പൊളിക്കുന്നു, വരുന്നിടത്തുവച്ച് കാണാം!

hospital

ചവറയിൽ കെ.എം.എം.എൽ സ്ഥാപിച്ച കൊവിഡ് ആശുപത്രി പൊളിക്കാൻ നീക്കം

കൊല്ലം: ചവറ ശങ്കരമംഗലം ഗവ. ഹയർ സെക്കൻഡറി സ്‌കൂൾ മൈതാനത്ത് ഓക്സിജൻ ഉൾപ്പെടെ ലഭ്യമാക്കി കെ.എം.എം.എൽ സജ്ജീകരിച്ച താത്കാലിക കൊവിഡ് ആശുപത്രിയുടെ പ്രവർത്തനം അവസാനിപ്പിച്ച് പന്തൽ പൊളിക്കാൻ നീക്കം. ഓഫീസ്, സ്‌കൂൾ, കോളേജ് പ്രവർത്തനം ആരംഭിച്ച സാഹചര്യത്തിൽ ജനുവരി അവസാനമോ ഫെബ്രുവരി ആദ്യമോ കൊവിഡ് നിരക്കിൽ വർദ്ധന ആരോഗ്യവകുപ്പ് പ്രതീക്ഷിക്കുന്നതിനിടെയാണിത്. സ്കൂൾ കെട്ടിടത്തിൽ പ്രവർത്തിച്ചിരുന്ന കൊവിഡ് സെന്റർ ഒഴിവാക്കി കഴിഞ്ഞ ദിവസം കെ.എം.എം.എൽ നേതൃത്വത്തിൽ കെട്ടിടങ്ങൾ മോടി കൂട്ടി നൽകിയിരുന്നു.

കൊവിഡ് രൂക്ഷമാകുകയും ഓക്സിജൻ ക്ഷാമം നേരിടുകയും ചെയ്തപ്പോൾ താത്കാലികമായാണ് കെ.എം.എം.എല്ലിന്റെ കനിവിൽ സ്‌കൂൾ മൈതാനത്ത് ആശുപത്രി തുടങ്ങിയത്. രവിപിള്ള ഫൗണ്ടേഷനും സഹകരിച്ചു. ഫാക്ടറിയിലെ ഓക്സിജൻ പ്ളാന്റിൽ നിന്ന് ആശുപത്രിയിലേക്ക് പൈപ്പ് ലൈനുകളും സ്ഥാപിച്ചിരുന്നു. കൊവിഡ് നിരക്ക് ഉയരാനുള്ള സാദ്ധ്യത നിലനിൽക്കെ ആശുപത്രി പ്രവർത്തനം അവസാനിപ്പിക്കാനുള്ള നീക്കം പ്രതിസന്ധി സൃഷ്ടിച്ചേക്കും. നിലവിൽ ഈ ആശുപത്രിയിൽ രോഗികൾ ഇല്ലെങ്കിലും അടിയന്തര സാഹചര്യം നേരിടാൻ ആവശ്യമായ സജീകരണങ്ങളുണ്ട്. നഴ്‌സിംഗ് സ്റ്റാഫ് ഉൾപ്പെടെ ഏകദേശം 15 ജീവനക്കാരാണുള്ളത്. 400 കസേര, 100 ബെഡ്, 130 ബാക്ക് റസ്റ്റ്, 8 റഫ്രിജറേറ്റർ, 15 വാഷിംഗ് മെഷീൻ, 15 ഇൻഡക്ഷൻ കുക്കർ, 8 വാട്ടർ ഡിസ്പൻസർ, ഐ.ആർ തെർമോമീറ്റർ എന്നിവ രവി പിള്ള ഫൗണ്ടേഷനാണ് നൽകിയത്.

രാജ്യത്ത് ആദ്യം

കെ.എം.എം.എൽ കമ്പനിയിൽ നിന്ന് 700 മീറ്റർ പൈപ്പ് ലൈൻ സ്ഥാപിച്ചാണ് ഓക്സിജൻ എത്തിച്ചിരുന്നത്. രാജ്യത്ത് ആദ്യമായാണ് ഒരു സംസ്ഥാന പൊതുമേഖലാ വ്യവസായ സ്ഥാപനം ഇത്തരത്തിൽ ഓക്സിജൻ നേരിട്ട് നൽകി ആശുപത്രി സജ്ജമാക്കിയത്. കൊവിഡ് രൂക്ഷമായിരുന്ന കാലത്തും ഇവിടെ ഓക്സിജൻ പ്രതിസന്ധി ഉണ്ടാവില്ലെന്ന ആത്മവിശ്വാസവും അധികൃതർക്കുണ്ടായിരുന്നു.

അൺഫിറ്റ് ആണത്രെ!

ആശുപത്രി സജ്ജീകരിച്ചപ്പോഴോ പ്രവർത്തനം തുടങ്ങിയപ്പോഴോ പരിശോധനകൾ നടത്താതിരുന്ന പൊതുമരാമത്ത്, ആരോഗ്യ വകുപ്പുകൾ ആശുപത്രി ഇപ്പോൾ 'അൺഫിറ്റാ'ണെന്നാണ് പറയുന്നത്. രോഗനിരക്ക് ഉയർന്നാൽ എന്തുചെയ്യണമെന്ന് അപ്പോൾ നോക്കാമെന്നാണ് വിശദീകരണം. വകുപ്പുകളുടെ നേതൃത്വത്തിൽ ആശുപത്രിയിലെ ഉപകരണങ്ങൾ നടപടിക്രമങ്ങൾ പാലിക്കാതെ മാറ്റിയത് വിവാദമായിരുന്നു. തുടർന്ന് കളക്ടർ ഇടപെട്ടാണ് ഇവ തിരിച്ചെത്തിച്ചത്.

.....................................

ആശുപത്രിക്ക് ചെലവായത് : ₹ 4.38 കോടി:

......................................

 കിടക്കകൾ: 853

 നിലവിലെ കിടക്കകൾ: 354

 ആരംഭിച്ചത് : 2021 മേയിൽ

പ്രത്യേകതകൾ

 എല്ലാ കിടക്കയിലും ഓക്സിജൻ സൗകര്യം

 അടിയന്തര സാഹചര്യം നേരിടാൻ സജ്ജം

 ചെലവ് വഹിച്ചത് കെ.എം.എം.എൽ

 രവിപിള്ള ഫൗണ്ടേഷന്റെ സഹകരണം

 നിയന്ത്രണം ആരോഗ്യവകുപ്പ്, ജില്ലാഭരണകൂടം

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOLLAM
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.