SignIn
Kerala Kaumudi Online
Friday, 26 April 2024 2.08 AM IST

ഫയർഫോഴ്സ് സ്റ്റേഷനുകളിൽ ആളെണ്ണം കൂട്ടും

v

കൊട്ടാരക്കരയിൽ പുതുതായി എട്ടു പേർ

കൊല്ലം: അംഗബലം കുറവായതിനാൽ രക്ഷാപ്രവർത്തനത്തിന് ബുദ്ധിമുട്ടുന്ന ഫയർഫോഴ്സ് സ്റ്റേഷനുകളെ ശക്തിപ്പെടുത്താൻ ഉത്തരവിറക്കി ആഭ്യന്തരവകുപ്പ്. ഇതു സംബന്ധിച്ച് കഴിഞ്ഞ ദിവസം 'കേരളകൗമുദി' പ്രസിദ്ധീകരിച്ച വാർത്തയുടെ അടിസ്ഥാനത്തിലാണ് നടപടി.

ജില്ലയിൽ ഏറ്റവും കൂടുതൽ ബുദ്ധിമുട്ടുന്നത് കൊട്ടാരക്കര സ്റ്റേഷനാണ്. 12 ഫയർമാൻമാർ ഉൾപ്പെടെ 20 പേർ മാത്രമാണ് ഇവിടെയുള്ളത്. പുതിയ ഉത്തരവനുസരിച്ച് 3 ഫയർ ഓഫീസർമാർ ഉൾപ്പെടെ എട്ടുപേരെ അധികമായി ലഭിക്കും. മറ്റ് നിലയങ്ങളിലുള്ളവരെ പുനർവിന്യാസം നടത്തിയാണ് കൊട്ടാരക്കരയിൽ എത്തിക്കുന്നത്. ജില്ലയിൽ എം.സി റോഡ് കടന്നുപോകുന്ന ഏനാത്ത് മുതൽ നിലമേൽ വരെയുള്ള ഭാഗത്ത് കൊട്ടാരക്കര, കടയ്ക്കൽ നിലയങ്ങളുടെ സേവനമാണ് ലഭിക്കേണ്ടത്. കൊട്ടാരക്കരയിൽ അംഗബലം കുറവായതിനാൽ അടിയന്തര ഘട്ടങ്ങളിൽപ്പോലും ഓടിയെത്താൻ ഇവർക്ക് കഴിഞ്ഞിരുന്നില്ല. കൊട്ടാരക്കരയ്ക്ക് പുറമേ പരവൂർ, ശാസ്‌താംകോട്ട നിലയങ്ങളിൽ ഓരോ ഫയർമാന്മാരെ വീതം അധികം നിയോഗിക്കാനും ഉത്തരവുണ്ട്. അതേസമയം ജില്ലാ ആസ്ഥാനമായ കൊല്ലം സ്റ്റേഷനിൽ ഫയർമാൻമാരുടെ എണ്ണം 49ൽ നിന്ന് 30 ആക്കും. 28- 30 ഫയർമാൻമാരെയാണ് ഒരു സ്റ്റേഷനിൽ ആവശ്യം.

സ്‌പെഷ്യൽ ടാസ്ക് ഫോഴ്സ്

ഫയർ ആൻഡ് റെസ്‌ക്യൂ അക്കാഡമി കേന്ദ്രീകരിച്ച് സ്‌പെഷ്യൽ ടാസ്ക് ഫോഴ്സ് രൂപീകരിക്കണമെന്നും ഉത്തരവിൽ പറയുന്നു. നിലവിൽ വിയ്യൂരിൽ മാത്രമാണ് അക്കാഡമിയുള്ളത്. വിവിധ സ്റ്റേഷനുകളിൽ നിന്നായി 32 പേരെ പുനർവിന്യസിച്ചാണ് ടാസ്‌ക്‌ഫോഴ്‌സ്‌ രൂപീകരിക്കുന്നത്. കുളത്തൂപ്പുഴയിൽ ഫയർഫോഴ്സ് സ്റ്റേഷനും പരിശീലനകേന്ദ്രവും സ്ഥാപിക്കുന്നത് സർക്കാർ പരിഗണയിലാണ്. അടുത്ത വാർഷികബഡ്ജറ്റിൽ നിലയം പ്രഖ്യാപിക്കുമെന്നാണ് സൂചന. കുളത്തൂപ്പുഴയിൽ പരിശീലനകേന്ദ്രം കൂടി വരുന്നതോടെ അടിയന്തര ഘട്ടങ്ങളിൽ ടാസ്‌ക്‌ഫോഴ്‌സ്‌ സേവനം ജില്ലയുടെ കിഴക്കൻ മേഖലയ്ക്ക് കൂടി പ്രയോജനപ്പെടും.

അംഗബലം കൂടുന്ന സ്റ്റേഷനുകൾ (നിലവിലെ എണ്ണം ബ്രാക്കറ്റിൽ)

 കൊട്ടാരക്കര: ഫയർമാൻ: 15 (12), ആകെ: 28 (20)

 ശാസ്‌താംകോട്ട: ഫയർമാൻ: 16 (15), ആകെ: 28 (27)

 പരവൂർ: ഫയർമാൻ: 16 (15), ആകെ: 27 (26)

അംഗബലം കുറയുന്നത് കൊല്ലം: ഫയർമാൻ - 30 (49), ആകെ: 49 (74)

മുഖ്യമന്ത്രിക്ക് കത്തുനൽകി: പി.എസ്. സുപാൽ എം.എൽ.എ

കുളത്തൂപ്പുഴ കേന്ദ്രീകരിച്ച് അടിയന്തര പരിഗണനയിൽ അഗ്നിരക്ഷാനിലയം സ്ഥാപിക്കണമെന്ന് കാട്ടി മുഖ്യമന്ത്രിക്ക് കത്ത് നൽകിയതായി പി.എസ്. സുപാൽ എം.എൽ.എ പറഞ്ഞു. കേരളകൗമുദി വാർത്തയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. മടക്കെടുതിയും ഈ മേഖലകളിൽ ഫയർഫോഴ്സിന്റെ സേവനം വേണ്ടത്ര ലഭ്യമാവാതിരുന്നതും മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽ കൊണ്ടുവരാൻ കത്തിൽ ശ്രമിച്ചിട്ടുണ്ട്. ജില്ലാദുരന്ത നിവാരണ അതോറിട്ടി ചെയർപേഴ്‌സൺ കൂടിയായ കളക്ടർ മുഖേനയും നിരന്തര ഇടപെടൽ നടത്തുന്നുണ്ട്. മന്ത്രി കെ. രാജൻ ദുരന്തമേഖലകൾ സന്ദർശിച്ചപ്പോൾ നിലയത്തിന്റെ ആവശ്യകത ബോദ്ധ്യപ്പെടുത്തിയിട്ടുണ്ടെന്നും എം.എൽ.എ അറിയിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOLLAM, GENERAL
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.