SignIn
Kerala Kaumudi Online
Thursday, 25 April 2024 7.23 AM IST

കുരിയോട്ടുമല ഹൈടെക്ക് ഡയറി ഫാം: ലക്ഷ്യം പിഴച്ചു, പാഴായത് 37 ലക്ഷം

t

 ഓഡിറ്റ് റിപ്പോർട്ടിൽ രൂക്ഷ വിമർശനം

കൊല്ലം: കുരിയോട്ടുമലയിലെ ഹൈടെക് ഡയറി ഫാമിന്റെ വികസനത്തിനായി ജില്ലാ പഞ്ചായത്ത് ചെലവഴിച്ച ലക്ഷങ്ങൾ പാഴായെന്ന് ഓഡിറ്റ് റിപ്പോർട്ട്. നിലവാരമില്ലാത്ത അസംസ്കൃത വസ്തുക്കളും യന്ത്രങ്ങളും ഉപയോഗിച്ചതാണ് കാരണം. 2018-19 സാമ്പത്തിക വർഷത്തെ പരിശോധന റിപ്പോർട്ടിലാണ് ജില്ലാ പഞ്ചായത്തിനും ഫാം അധികൃതർക്കുമെതിരെ രൂക്ഷമായ പരാമർശങ്ങളുള്ളത്.

13 കോടിയോളം ചെലവഴിച്ചാണ് ഹൈടെക് ഡയറി ഫാമിന് പുതിയ കെട്ടിടങ്ങൾ നിർമ്മിച്ചത്. 37 ലക്ഷം രൂപയോളം ചെലവഴിച്ച് ആധുനികസംവിധാനങ്ങൾ ഏർപ്പെടുത്തുകയും ചെയ്തു. പുതുതായി ഏർപ്പെടുത്തിയ സംവിധാനങ്ങൾ ശാസ്ത്രീയമല്ലാത്തതിനാൽ പലതും ദിവസങ്ങൾക്കുള്ളിൽ കേടായി. ചില ഉപകരണങ്ങൾ ഓഡിറ്റ് സംഘം എത്തുന്ന ദിവസംവരെ ഉപയോഗിച്ചിരുന്നില്ല. ആധുനിക സംവിധാനങ്ങൾ പശുക്കളുടെ ആരോഗ്യത്തെ ബാധിക്കുന്നതിനൊപ്പം അപകടങ്ങൾ സൃഷ്ടിക്കുന്നതായും റിപ്പോർട്ടിൽ പറയുന്നു. പുതിയ കെട്ടിടങ്ങൾക്ക് മൂന്നു വർഷത്തിനുള്ളിൽ കേടുപാടുകളുണ്ടായാൽ പരിഹരിക്കണമെന്ന് കരാറുണ്ട്. കേടുപാടുകൾ നിർവഹണ ഏജൻസിയായ ഭവന നിർമ്മാണ ബോർ‌ഡിനെ അറിയിച്ചെങ്കിലും പരിഹരിക്കാൻ തയ്യാറായില്ല.

 പശുക്കൾ തെന്നി വീഴുന്നു

പശുക്കളെ പാർപ്പിക്കുന്ന ഷെഡുകളും കറക്കാനായി കൊണ്ടുപോകുന്ന മിൽക്ക് പാർലറുകളും തമ്മിൽ 20 അടിയോളം ഉയര വ്യത്യാസം ഉള്ളതിനാൽ ഫാമിലെ പശുക്കൾ തെന്നി വീഴുന്നതായും റിപ്പോർട്ടിൽ പറയുന്നു. ഏതാനും പശുക്കൾ വീഴ്ചയിൽ ചാവുകയും ചെയ്തു. പശുക്കളുടെ കുളമ്പുകൾക്ക് കയറ്റം കയറാനും ഇറങ്ങാനും കഴിയില്ലെന്ന വസ്തുത തിരിച്ചറിയാതെയാണ് ഉയരത്തിൽ മിൽക്ക് പാർലറുകൾ നിർമ്മിച്ചത്. നിർമ്മാണത്തിലെ അപാകത കാരണം ഷെഡുകളിൽ മലിനജലം കെട്ടിനിൽക്കുന്നതിനാൽ പശുക്കളുടെ കുളമ്പ് തേയലിനും അകിട് വീക്കത്തിനും കാരണമാവുന്നു. രോഗം ബാധിച്ച പശുക്കളെ പാർപ്പിക്കുന്നതിനുള്ള സിക്ക് ഷെഡ്, സ്ലറി ടാങ്ക്, ഫീഡ്സ് സ്റ്റോർ എന്നിവ സജ്ജമാക്കിയതിലും അശാസ്ത്രീയതയുണ്ട്.

 ക്ഷമതയുമില്ല

ഫാമിലേക്ക് പശുക്കളെ വാങ്ങിയതിലും ഓഡിറ്റ് റിപ്പോർട്ടിൽ സംശയം ചൂണ്ടിക്കാട്ടുന്നു. 2019-20 വർഷം ജില്ലാ പഞ്ചായത്ത് 37.68 ലക്ഷം ചെലവഴിച്ച് 61 പശുക്കളെ വാങ്ങി. ഇതിന് പുറമേ സർക്കാർ ഫണ്ടിൽ നിന്നു 73 ലക്ഷം രൂപ ചെലവിട്ട് കറവപ്പശുക്കളെ വാങ്ങി. ഭൂരിഭാഗവും ക്ഷമതയില്ലാത്ത പശുക്കളായതിനാൽ ഒരു പശുവിൽ നിന്നു ദിവസം ശരാശരി 8.5 ലിറ്റർ പാൽ മാത്രമാണ് ലഭിക്കുന്നത്. പ്രതിദിന ശരാശരി ലഭ്യത 550 ലിറ്റർ മാത്രം.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOLLAM, GENERAL
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.