കൊല്ലം: മയ്യനാട്ടുകാരുടെ പ്രിയപ്പെട്ട ടീച്ചർ കെ. ഇന്ദിരക്കുട്ടിക്ക് ആയിരങ്ങളുടെ അന്ത്യാഞ്ജലി. ടീച്ചർ ഇനി പിതാവ് സി. കേശവനെപ്പോലെ നാടിന്റെ ഓർമ്മകളിൽ നക്ഷത്രമായി ജ്വലിച്ച് നിൽക്കും.
പ്രിയപ്പെട്ട ടീച്ചറുടെ വിയോഗവാർത്ത അറിഞ്ഞ് നാടൊന്നൊകെ മയ്യനാട് തോപ്പിൽ വീട്ടിലേക്ക് ഒഴുകി എത്തുകയായിരുന്നു. ഉച്ചയ്ക്ക് 12 മണിയോടെ ടീച്ചറുടെ ഭൗതികദേഹം മയ്യനാട് പഞ്ചായത്ത് ഓഫീസിൽ പൊതുദർശനത്തിന് വച്ചു. പിന്നീട് തോപ്പിൽ വീട്ടിലേക്കു കൊണ്ടുവന്നു. സാമൂഹ്യ, രാഷ്ട്രീയ, സാംസ്കാരിക രംഗത്തുള്ള നിരവധി പേർ ടീച്ചർക്ക് അന്ത്യാഞ്ജലി അർപ്പിക്കാനെത്തി.
എം.എൽ.എമാരായ ജി.എസ്. ജയലാൽ, എം. നൗഷാദ്, സി.പി.ഐ സംസ്ഥാന അസി. സെക്രട്ടറി കെ. പ്രകാശ്ബാബു, ജില്ല സെക്രട്ടറി മുല്ലക്കര രത്നാകരൻ, ആർ.എസ്.പി സംസ്ഥാന സെക്രട്ടറി എ.എ. അസീസ്, ഡെപ്യൂട്ടി മേയർ കൊല്ലം മധു, കേരളകൗമുദി കൊല്ലം യൂണിറ്റിന് വേണ്ടി റസിഡന്റ് എഡിറ്ററും യൂണിറ്റ് ചീഫുമായ എസ്. രാധാകൃഷ്ണൻ, സി.പി.എം സംസ്ഥാന കമ്മിറ്റി അംഗം പി. രാജേന്ദ്രൻ, ജില്ല ലൈബ്രറി കൗൺസിൽ പ്രസിഡന്റ് ഡി. സുകേശൻ, സി.പി.ഐ ജില്ല അസി. സെക്രട്ടറി ജി. ലാലു, ഐ.എൻ.എൻ.ടി.യു.സി നേതാവ് സുരേഷ് ബാബു, കോൺഗ്രസ് നേതാവ് ഇരവിപുരം സജീവൻ, മയ്യനാട് പഞ്ചായത്ത് പ്രസിഡന്റ് ജെ. ഷാഹിദ, വൈസ് പ്രസിഡന്റ് ജവാബ് റഹ്മാൻ, സെക്രട്ടറി സജീവ് മാമ്പറ, അഡ്വ. എസ്. ഷേണാജി, അഡ്വ. ശുഭദേവൻ, പുണർതം പ്രദീപ് തുടങ്ങിയവർ അന്തിമോപചാരം അർപ്പിച്ചു. സംസ്കാര ചടങ്ങുകൾക്ക് ശേഷം മയ്യനാട് ജംഗ്ഷനിൽ സി.പി.ഐയുടെ നേതൃത്വത്തിൽ അനുശോചന യോഗം ചേർന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |