കുന്നത്തൂർ : മരണത്തെ ധീരമായി നേരിട്ട, മരണത്തെ അവിസ്മരണീയമാക്കിയ നേതാവായിരുന്നു പി.ടി തോമസ് എന്ന് പി.സി വിഷ്ണുനാഥ് എം.എൽ.എ അഭിപ്രായപ്പെട്ടു.നിയമസഭയിൽ യു.ഡി.എഫിന്റെ നാവായിരുന്നു അദ്ദേഹം. കാര്യങ്ങളെ കാര്യകാരണസഹിതം പഠിച്ച ശേഷമാണ് ഏത് വിഷയത്തെയും പി.ടി നേരിട്ടിരുന്നത്. ഒരു കാലത്തും നികത്താനാകാത്ത വിടവാണ് സംഭവിച്ചതെന്നും വിഷ്ണുനാഥ് കൂട്ടിച്ചേർത്തു.കെ.പി.സി.സി സംസ്കാര സാഹിതി പോരുവഴി പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച സാംസ്കാരികോത്സവവും പി.ടി തോമസ് അനുസ്മരണവും ഇടയ്ക്കാട് എസ്.എൻ.ഡി.പി ഹാളിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സംസ്കാര സാഹിതി ജില്ലാ വൈസ് ചെയർമാൻ എബി പാപ്പച്ചൻ പി.ടിയെ അനുസ്മരിച്ചു. മണ്ഡലം ചെയർമാൻ ഹാരിസ് അദ്ധ്യക്ഷത വഹിച്ചു. ഇടയ്ക്കാട് രതീഷ്,ചലച്ചിത്രതാരം കോബ്ര രാജേഷ്, ടെലിവിഷൻ കോമഡി താരം ശിവപ്രസാദ് അടൂർ, കോൺഗ്രസ് നേതാക്കൾ,സാംസ്‌കാരിക പ്രവർത്തകർ എന്നിവർ സംസാരിച്ചു. കലാകാരന്മാർക്ക് ധനസഹായം,മെറിറ്റ് അവാർഡ്, കൊവിഡ് പോരാളികൾക്ക് ആദരവ് എന്നിവയും നടന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |