കൊല്ലം: അർദ്ധരാത്രി ദമ്പതികളേയും മകനെയും വീട്ടിൽ കയറി ആക്രമിച്ച അഞ്ചംഗ സംഘത്തെ പൊലീസ് അറസ്റ്റ് ചെയ്തു. തൃക്കോവിൽവട്ടം ചെറിയേല താഴമ്പണ സ്വദേശികളായ സർവ്വീസ് സെന്ററിന് വടക്ക് വശം ഉഷാ ഭവനം വീട്ടിൽ രാജൻ (55), മകൻ രാഹുൽരാജ് (25), സഹോദരൻ ശ്യാം രാജ് (26), സനൽ നിവാസിൽ സനൽ (38), മാവച്ചംക്കാവ് അമ്പലത്തിന് സമീപം സുകേശ് ഭവനിൽ സുമേഷ് (26) എന്നിവരാണ് അറസ്റ്റിലായത്.
കഴിഞ്ഞ ഞായറാഴ്ച രാത്രി 11.30ന്, ആക്രമിക്കപ്പെട്ട സുരേന്ദ്രന്റെ വീട്ടുമുറ്റത്ത് നിന്ന മനോജ് എന്നയാളെ സംഘം ഉപദ്രവിക്കുകയായിരുന്നു. മനോജ് വീട്ടിൽ ജോലിക്ക് വന്നതാണെന്നും ഉപദ്രവിക്കരുതെന്നും പറഞ്ഞു. സംഘത്തെ തടയാൻ ശ്രമിച്ച സുരേന്ദ്രന്റെ മകൻ സുജിത്തിനെയും ഇവർ ആക്രമിച്ചു. വീട്ടിലേക്ക് ഓടിക്കയറിയ സുജിത്തിന് പിന്നാലെ ചെന്ന് ആക്രമിക്കുന്നത് കണ്ട് തടസം പിടിച്ച സുരേന്ദ്രനേയും ഭാര്യയേയും ഇവർ ആക്രമിച്ചു. സംഭവത്തിൽ സുരേന്ദ്രന്റെ കൈയിലെ അസ്ഥിക്ക് ഒടിവുണ്ടായി. സംഭവത്തിന് ശേഷം ഒളിവിൽ പോയ ഇവർ മുട്ടക്കാവിലുണ്ടെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ തിരച്ചിലിലാണ് പിടിയിലായത്. കൊട്ടിയം എസ്.ഐ സുജിത് ജി.നായരുടെ നേതൃത്വത്തിൽ എസ്.ഐമാരായ റെനോക്‌സ്, സുരേഷ്‌കുമാർ എ.എസ്.ഐ മാരായ ഫിറോസ്ഖാൻ, സുനിൽകുമാർ, സി.പി.ഒ മാരായ അനൂപ്, പ്രശാന്ത്, പ്രവീൺചന്ദ്, പ്രമോദ്, ചിത്രലേഖ എന്നിവരടങ്ങിയ സംഘമാണ് ഇവരെ പിടികൂടിയത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |