SignIn
Kerala Kaumudi Online
Thursday, 25 April 2024 8.05 PM IST

ദേശീയപാത 66 വികസനം... ആദ്യം കുതി​ച്ചു, ഇപ്പോൾ കി​തപ്പ്!

t

കൊല്ലം: ദേശീയപാത 66 വികസത്തിന് ജില്ലയിൽ വേണ്ടത് 57.3 ഹെക്ടറാണെങ്കിലും ഇതുവരെ ഏറ്റെടുക്കാനായത് 17 ഹെക്ടർ മാത്രം. ഒരു വർഷത്തിലേറെയായി നടക്കുന്ന ഏറ്റെടുക്കൽ നടപടികൾക്ക് തുടക്കത്തിൽ വേഗമുണ്ടായിരുന്നെങ്കിലും ഡിസംബർ പകുതിയോടെ ഏറെക്കുറേ നിലച്ച മട്ടായി. ഫണ്ടിന്റെ കുറവും ഉദ്യോഗസ്ഥരുടെ വീഴ്ചയും കാലതാമസത്തിന് കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നു.

ഇതുവരെ 560 കോടി രൂപ വിതരണം ചെയ്തു. ഓച്ചിറ മുതൽ കടമ്പാട്ടുകോണം വരെ കൊല്ലം ജില്ലയിൽ 55 കിലോമീറ്റർ ദേശീയപാതയാണ് 45 മീറ്റർ വീതിയിൽ വികസിപ്പിക്കുന്നത്. പണം കൈമാറിയ ഭൂമിയിൽ വ്യാപാര സ്ഥാപനങ്ങൾ മാത്രം നിലനിറുത്തി ബാക്കിയുള്ളവ പൊളിച്ചുതുടങ്ങി. ഇവിടങ്ങളിൽ മാർക്കിംഗ് ജോലികളും നടന്നു. തുടർന്ന് ഭൂമി ഏറ്റെടുക്കൽ ജോലികൾ മന്ദഗതിയിലാവുകയായിരുന്നു.

ആന്ധ്രയി​ലെ വിശ്വസമുദ്ര, ഹരിയാനയിലെ ശിവാലയ കമ്പനികൾക്കാണ് പാതയുടെ നിർമ്മാണ കരാർ. കൊല്ലം കാവനാട് മുതൽ കടമ്പാട്ടുകോണം വരെ 1141.51 കോടിയുടെ കരാറാണ് ശിവാലയ കൺസ്ട്രക്ഷൻ കമ്പനിക്ക് ലഭിച്ചിട്ടുളളത്. വിശ്വസമുദ്ര ഗ്രൂപ്പിന് കൊറ്റക്കുളങ്ങര മുതൽ കാവനാൽ വരെയുളള നിർമ്മാണത്തിന് 1580 കോടിയും. പാലങ്ങളും ഫ്ളൈ ഓവറുകളും നിർമ്മിക്കുന്നതിന്റെ ഭാഗമായി മണ്ണു പരിശോധനാ ജോലികൾ കരാർ കമ്പനികളുടെ നേതൃത്വത്തിൽ ആരംഭിച്ചു.

# ആറിടത്ത് വലിയ പാലങ്ങൾ

കന്നേറ്റി, ചവറ, നീണ്ടകര, കൊല്ലം- കോട്ടപ്പുറം ജലപാത, കോട്ടക്കകം, ഇത്തിക്കര എന്നിവടങ്ങളിൽ വലിയ പാലങ്ങളും ചുരങ്കത്തോട്, അയത്തിൽ ജംഗ്ഷൻ, പാരിപ്പള്ളി ജംഗ്ഷൻ എന്നിവിടങ്ങളിൽ 4 ചെറിയ പാലങ്ങളും നിർമ്മിക്കും. കരുനാഗപ്പളളി ജംഗ്ഷൻ, കൂരമ്പാലിക്കുളം, കൊല്ലം ബൈപ്പാസിന്റെ അവസാനഭാഗം, കൊല്ലം- തേനി ഹൈവേ ക്രോസിംഗ്, കൊട്ടിയം, ചാത്തന്നൂർ, പാരിപ്പള്ളി ജംഗ്ഷനുകളിലാണ് ഫ്ളൈ ഓവറുകൾ സ്ഥാപിക്കുക. കല്ലുംതാഴം ജംഗ്ഷനിൽ റെയിൽവേ ഓവർ ബ്രിഡ്ജും ദേശീയപാത വികസന പദ്ധതിയിലുണ്ട്. 21 അടിപ്പാതകളും ഉണ്ടാവും.

 ആകെ ഏറ്റെടുക്കുന്ന ഭൂമി: 57 ഹെക്ടർ

 ഇതുവരെ ഏറ്റെടുത്തത്: 17 ഹെക്ടർ.

 നൽകിയ നഷ്ടപരിഹാര തുക: 560 കോടി.

 ഭൂമിക്കും കെട്ടിടങ്ങൾക്കും നഷ്ടപരിഹാരത്തുക: 2300 കോടി

 നഷ്ടപരിഹാരത്തിന് അർഹർ: 5060 ആളുകൾ.

രണ്ടാഴ്ചയായി വ്യാപാര സ്ഥാപനങ്ങളുടെ നഷ്ടപരിഹാരം നൽകുന്നതിനുള്ള അപേക്ഷ സ്വീകരിക്കുകയായിരുന്നു. ജനുവരി അവസാനത്തിന് മുൻപ് നഷ്ടപരിഹാരത്തുക പൂർണ്ണമായി നൽകും. ഫെബ്രുവരിയിൽ പൊളിക്കൽ ജോലികൾ ആരംഭിക്കും. നഷ്ടപരിഹാരം ലഭിച്ചവർ ഭൂമിയിൽ നിന്ന് ഒഴിഞ്ഞു പോകണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്

എം.കെ. റഹ്മാൻ, ലെയ്സൺ ഓഫീസർ, ദേശീയപാത അതോറിട്ടി

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOLLAM
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.