പുനലൂർ: കൊല്ലം - തിരുമംഗലം ദേശീയപാതയിലെ അപകട മേഖലയായ കലയനാടിന് സമീപത്തെ കൊടുംവളവിൽ അപകട സൂചനാ ബോർഡ് സ്ഥാപിച്ചു. അപകടാവസ്ഥ ചൂണഅടിക്കാട്ടി കേരളകൗമുദി നിരവധി തവണ വാർത്തകൾ പ്രസിദ്ധീകരിച്ചിരുന്നു. ഇത് ശ്രദ്ധയിൽപ്പെട്ട ദേശീയപാത വിഭാഗം അധികൃതർ അപായ സൂചനാ ബോർഡ് സ്ഥാപിക്കുകയായിരുന്നു.
രണ്ടാഴ്ചക്കുള്ളിൽ മൂന്ന് വാഹനങ്ങളാണ് കുഴിയിലേക്ക് മറിഞ്ഞത്. ക്രാഷ്ബാരിയർ തകർത്താണ് വാഹനങ്ങൾ അപകടത്തിൽപ്പെട്ടത്. മൂന്ന് ദിവസം മുമ്പ് തമിഴ്നാട്ടിൽ നിന്ന് കോരളത്തിലെത്തിയ പാൽ കയറ്റിവന്ന ടാങ്കർ ലോറി 20 അടി താഴ്ചയിലെ മറിഞ്ഞതാണ് ഒടുവിലത്തെ അപകടം.
തമിഴ്നാട്ടിൽ നിന്ന് കേരളത്തിലേക്ക് സിമന്റ് കയറ്റിയെത്തിയ ലോറി കഴിഞ്ഞയാഴ്ച ഇവിടെ മറിഞ്ഞിരുന്നു. 35 കോടിയോളം രൂപ ചെലവഴിച്ചാണ് കഴിഞ്ഞവർഷം ദേശീയപാത നവീകരിച്ചത്. അന്ന് സ്ഥാപിച്ച ക്രാഷ്ബാരിയറാണ് വാഹനങ്ങൾ ഇടിച്ച് തകർന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |