കൊല്ലം: ട്രാൻസ് ജെൻഡറെ പരസ്യമായി അപമാനിക്കുകയും ആക്രമിക്കുയും ചെയ്തയാൾ പിടിയിൽ. കിളികൊല്ലൂർ കൊച്ചുകുളം മണലിൽ മുഹമ്മദ് ഷാഫിയുടെ വീട്ടിൽ വാടകയ്ക്ക് താമസിക്കുന്ന ഷെഫീക്ക് (23) ആണ് പിടിയിലായത്.
കഴിഞ്ഞ ഡിസംബർ 22ന് വൈകിട്ട് അയത്തിൽ ജംഗ്ഷന് സമീപമാണ് ഇയാൾ ട്രാൻസ് ജെൻഡറെ പിടിച്ചു നിറുത്തി ഫോൺ നമ്പർ ചോദിച്ചത്. നൽകാത്തതിന്റെ വിരോധത്തിൽ കടന്നുപിടിച്ച് അപമാനിക്കുകയും ദേഹോപദ്രവം ഏൽപ്പിക്കുകയും ചെയ്തെന്നാണ് കേസ്. ഒളിവിൽ പോയ പ്രതിയെ കഴിഞ്ഞ ദിവസം അയത്തിൽ നിന്നു പിടികൂടുകയായിരുന്നു. കൊലക്കേസിൽ പ്രതിയായ ഇയാൾ ജാമ്യത്തിലാണ്. കിളികൊല്ലൂർ ഇൻസ്‌പെക്ടർ കെ.വിനോദിന്റെ നേതൃത്വത്തിൽ സബ് ഇൻസ്‌പെക്ടർ എ.പി. അനീഷ്, എ.എസ്.ഐമാരായ പ്രകാശ് ചന്ദ്രൻ, ലതിക, ജിജു, സുനിൽകുമാർ, സി.പി.ഒമാരായ സാജ്, സാജൻ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |