SignIn
Kerala Kaumudi Online
Friday, 19 April 2024 8.39 PM IST

സൈക്കിളുരുട്ടാൻ സുരക്ഷാ ചട്ടത്തിന് നിർദ്ദേശം

cycle

കൊല്ലം: കുട്ടികളുൾപ്പെടെയുള്ളവരുടെ സൈക്കിൾ യാത്രയ്ക്ക് സുരക്ഷാചട്ടങ്ങൾ നിർമ്മിക്കാൻ നിർദ്ദേശവുമായി ബാലാവകാശ കമ്മിഷൻ. നടപടി സ്വീകരിക്കാനും കാലതാമസമുണ്ടായാൽ വിശദമായ ഉത്തരവുകൾ പുറപ്പെടുവിക്കാനും സർക്കാരിന് നിർദേശം നൽകി.

സൈക്കിൾ കൂടുതലായി ഉപയോഗിക്കുന്ന കുട്ടികൾ വാഹനാപകടങ്ങളിൽ ഉൾപ്പെടുന്നതായും കമ്മിഷൻ വിലയിരുത്തി. കഴിഞ്ഞ മൂന്നുവർഷത്തെ കണക്കുകൾ പ്രകാരം സൈക്കിൾ അപകടങ്ങളിൽ ആലപ്പുഴ ജില്ലയിലാണ് കൂടുതൽ പേർ മരിച്ചത്. 71 പേരുടെ ജീവനാണ് പൊലിഞ്ഞത്. 576 പേർ ഗുരുതരവസ്ഥയിലായി. ഇവരിൽ പലരും ഇപ്പോഴും ചികിത്സയിലാണ്.

പട്ടികയിൽ രണ്ടും മൂന്നും സ്ഥാനത്ത് തൃശൂർ, എറണാകുളം ജില്ലകളാണ്. കൊല്ലം നാലാം സ്ഥാനത്തുണ്ട്. അപകടങ്ങൾ വർദ്ധിക്കുന്ന സാഹചര്യത്തിൽ ബാലാവകാശ പ്രവർത്തക സുനന്ദ നൽകിയ ഹർജിയിൽ കമ്മിഷനംഗം കെ. നസീറാണ് നിർദ്ദേശങ്ങളടങ്ങിയ ഉത്തരവ് പുറപ്പെടുവിച്ചത്. നടപടി റിപ്പോർട്ട് 90 ദിവസത്തിനുള്ളിൽ അറിയിക്കണമെന്നും ഉത്തരവിൽ പറയുന്നു.

കമ്മിഷൻ നിർദ്ദേശങ്ങൾ ഇങ്ങനെ

1. രാത്രിയിൽ സൈക്കിളിൽ റിഫ്‌ളക്ടറുകൾ ഘടിപ്പിക്കുക

2. മുന്നിൽ മദ്ധ്യഭാഗത്ത് ലൈറ്റ് ഉണ്ടെന്ന് ഉറപ്പാക്കുക

3. ഹെൽമെ​റ്റ്, റിഫ്‌ളക്ട് ജാക്ക​റ്റ് എന്നിവ ധരിക്കുക

4. അമിത വേഗത്തിലുള്ള യാത്രകൾ നിയന്ത്റിക്കുക

5. റോഡുകളിൽ സൈക്കിൾ യാത്രയ്ക്ക് ട്രാക്ക് സ്ഥാപിക്കണം

6. വിദ്യാർത്ഥികൾക്ക് ബോധവത്കരണവും പരിശീലനവും

7. സ്‌കൂൾ പരിസരങ്ങളിൽ രാവിലെയും വൈകിട്ടും പൊലീസിനെ നിയോഗിക്കണം

8. പൊലീസ് പട്രോളിംഗ് സ്‌കൂൾ സോൺ റോഡുകളിൽ ക്രമീകരിക്കണം

9. സ്‌കൂളുകൾക്ക് സമീപം നിരീക്ഷണ കാമറകൾ സ്ഥാപിക്കണം

സുരക്ഷ ഉറപ്പാക്കണം

മോട്ടോർ വാഹനങ്ങളുടെ നിർവചനത്തിൽ സൈക്കിൾ ഉൾപ്പെടാത്തതിനാൽ മോട്ടോർ വാഹന നിയമങ്ങൾ ഇവയുടെ നിയന്ത്രണത്തിന് ഉപയോഗിക്കാൻ കഴിയില്ല. സുരക്ഷ ഉറപ്പാക്കാൻ 2017ലെ മോട്ടോർ വാഹന (ഡ്രൈവിംഗ്) റഗുലേഷൻ നടപ്പാക്കണം. 2019 ലെ മോട്ടോർ വാഹന (ഭേദഗതി) നിയമത്തിൽ മോട്ടോർ വാഹനമല്ലാത്ത യാത്രക്കാരുടെയും സുരക്ഷിതത്വത്തിന് ചട്ടങ്ങളുണ്ടാക്കാൻ സംസ്ഥാന സർക്കാരിന് അധികാരമുണ്ടെന്നും കമ്മിഷൻ വിലയിരുത്തി.

സൈക്കിൾ അപകടം (2018 - 2020 വരെ)

(ജില്ല - മരണം - ഗുരുതരം- അപകടത്തിൽപ്പെട്ടവർ)

ആലപ്പുഴ- 71 -576- 808

തൃശൂർ - 54 - 358 - 522

എറണാകുളം - 44 - 471 - 618

കൊല്ലം - 36 - 257 - 522

സംസ്ഥാനതലം- 275 - 2227 - 3061

''''

സൈക്കിൾ ഉപയോഗിക്കുന്ന കുട്ടികൾ അപകടത്തിൽപ്പെടുന്നതും സുരക്ഷാ മാനദണ്ഡങ്ങളിലെ അപര്യാപ്തതയും കമ്മിഷന്റെ ശ്രദ്ധയിൽപ്പെട്ടിരുന്നു. തുടർന്നാണ് സർക്കാരിന് ചട്ടങ്ങൾ നടപ്പാക്കാൻ നിർദ്ദേശം നൽകിയത്.

കെ. നസീർ,

ബാലവകാശ കമ്മിഷൻ അംഗം

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOLLAM
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.