കൊല്ലം: സെറിബ്രൽ പാൾസി രോഗം ബാധിച്ച, 15 വയസുള്ള മകളുടെ ചികിത്സ തുടരാൻ കനിവുള്ളവരുടെ കരുണ തേടുകയാണ് ഓട്ടോ ഡ്രൈവറായ ഷിബു.
ചാത്തിനാംകുളം ചരുവിള പുത്തൻവീട്ടിൽ മണിയൻപിള്ള - വിലാസിനി ദമ്പതികളുടെ മകൻ ഷിബുവാണ് മകൾ ആദിത്യയ്ക്കുവേണ്ടി കേഴുന്നത്. വീടിന്റെ അത്താണിയായ ഷിബുവിന് ഇനി കടം വാങ്ങൻ ഇടമില്ല. ഇതിനോടകം ലക്ഷങ്ങൾ ചെലവഴിച്ചെങ്കിലും മാറ്റമൊന്നുമില്ല. ഹൃദ്രോഗിയാണ് അച്ഛൻ മണിയൻ പിള്ള തളർന്ന് കിടപ്പാണ്. അമ്മയും ഹൃദ്രോഗി. ഓട്ടോ ഓടിക്കിട്ടുന്ന തുക ഇവർക്കുള്ള മരുന്നിന് പോലും തികയുന്നില്ല. മകളുടെ മരുന്നുകൾക്കു മാത്രം ദിവസം ആയിരം രൂപയെങ്കിലും വേണം. ലോൺ തിരിച്ചടവ് മുടങ്ങിയതോടെ വീടും സ്ഥലവും ജപ്തിയിലെത്തി നിൽക്കുകയാണ്. തവണ പ്രകാരം വാങ്ങിയ ഓട്ടോറിക്ഷയ്ക്ക് മാസം 6,000 രൂപ തിരിച്ചടയ്ക്കണം. അതും മുടങ്ങിയതോടെ സി.സിക്കാർ ഭീഷണിപ്പെടുത്താൻ തുടങ്ങി. ആദിത്യയ്ക്ക് രണ്ടു സഹോദരങ്ങളുണ്ട്, അഞ്ചിൽ പഠിക്കുന്ന ഗൗരി നന്ദനയും ഒന്നേകാൽ വയസ് മാത്രമുള്ള മഹാദേവനും. മകൾക്കൊപ്പം എല്ലായ്പോഴും വേണമെന്നതിനാൽ ഭാര്യ രജനിക്ക് ഒരു ജോലി ലഭിച്ചാൽപ്പോലും പോകാനാവാത്ത അവസ്ഥ. പ്ളസ്ടു യോഗ്യതയുള്ള രജനിക്ക് സാമ്പത്തിക ശാസ്ത്രത്തിൽ ബിരുദം നേടണമെന്നായിരുന്നു ആഗ്രഹം.
മകളുടെ തുടർ ചികിത്സയ്ക്കും മറ്റുമായി എസ്.ബി ഐ കരിക്കോട് ബ്രാഞ്ചിൽ 67296817607 എന്ന നമ്പരിൽ അക്കൗണ്ട് തുടങ്ങിയിട്ടുണ്ട്. ഐ.എഫ്.എസ് കോഡ്: SBINOO70870. ഷിബുവിന്റെ ഫോൺ: 99475 53004
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |