കൊല്ലം: യുക്രെയിനിൽ നിന്ന് മടങ്ങിയെത്താൻ ഇതുവരെ രജിസ്റ്റർ ചെയ്തത് 250 കൊല്ലം സ്വദേശികൾ. ഇവരെ നാട്ടിലെത്തിക്കാൻ ജില്ലാതലത്തിൽ പ്രത്യേക സംവിധാനം ഏർപ്പെടുത്തിയെന്ന് കളക്ടർ അഫ്‌സാന പർവീൺ അറിയിച്ചു.
ദുരന്തനിവാരണ അതോറിറ്റിയുടെ മേൽനോട്ടത്തിലാണ് പ്രത്യേക ഉദ്യോഗസ്ഥസംഘം പ്രവർത്തിക്കുക. നാട്ടിലെ കുടുംബാംഗങ്ങളുമായി ആശയവിനിമയം നടത്തി രക്ഷാ പ്രവർത്തനങ്ങൾക്ക് പിന്തുണയ്ക്കുകയാണ് ദൗത്യം. ഇന്ത്യൻ എയർഫോഴ്‌സ് വാണിജ്യ വിമാനങ്ങൾ ഉൾപ്പെടെ ഉപയോഗിച്ച് യുദ്ധകാലാടിസ്ഥാനത്തിൽ പൗരന്മാരെ ഒഴിപ്പിക്കുന്നത് നാലു ദിവസത്തിനുള്ളിൽ പൂർത്തിയാകുമെന്ന് പ്രതീക്ഷിക്കുന്നു. മലയാളി വിദ്യാർത്ഥികൾ ഉൾപ്പെടെയുള്ളവരെ ബന്ധപ്പെടാൻ ഡാറ്റാ ബേസ് തയ്യാറാക്കിയിട്ടുണ്ട്.
ജില്ലാ എമർജൻസി ഓപ്പറേഷൻസ് സെന്ററിൽ ഈ വിവരങ്ങൾ അടിസ്ഥാനമാക്കി ജില്ലാ സെൽ പ്രവർത്തിക്കുകയാണ്. നോർക്കയുമായുള്ള ഏകോപനത്തിനും കുടുംബാംഗങ്ങൾക്ക് ആവശ്യമായ വിവരങ്ങൾ നൽകുന്നതിനും ജില്ലാ സെല്ലിലും ജില്ലാ എമർജൻസി ഓപ്പറേഷൻസ് സെന്ററിലും ഉദ്യോഗസ്ഥർക്ക് അധിക ചുമതല നൽകിയിട്ടുണ്ട്. വിശദ വിവരങ്ങൾക്ക്: എൽ.എസ്.സന്തോഷ് കുമാർ- 9497440564, അമൽ രാജ്.വൈ- 9447677800.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |