കൊല്ലം: സ്ത്രീകൾക്ക് നേരെ സ്ഥിരമായി നഗ്നതാ പ്രദർശനം നടത്തിവന്നിരുന്നയാൾ പൊലീസ് പിടിയിൽ. ഇരവിപുരം വാളത്തുംഗൽ കാഞ്ഞിരക്കാട്ട് വയൽ ഹാജിറ മൻസിലിൽ മുഹമ്മദ് അലി ജിന്നയാണ് (46) പിടിയിലായത്. 28ന് രാവിലെ ഇരവിപുരം ഭാഗത്ത് നിന്ന പതിനൊന്നുകാരിയെ ചൂളം വിളിച്ച് ശ്രദ്ധയാകർഷിച്ച ശേഷം നഗ്നത പ്രദർശിപ്പിക്കുകയായിരുന്നു. പെൺകുട്ടി വിവരം മാതാവിനെ അറിയിച്ചു. തുടർന്ന് പൊലീസിൽ പരാതിപ്പെടുകയായിരുന്നു.
കൊല്ലം എ.സി.പി ജി.ഡി. വിജയകുമാറിന്റെ നേതൃത്വത്തിൽ ഇരവിപുരം ഇൻസ്‌പെക്ടർ വി.വി. അനിൽകുമാർ, സബ് ഇൻസ്‌പെക്ടർമാരായ അരുൺഷാ, സുനിൽകുമാർ, സന്തോഷ്, ബാബു, ദിനേശ്, എ.എസ്.ഐ പ്രദീപ്, സി.പി.ഒമാരായ ശോഭ, അഭിലാഷ് എന്നിവരടങ്ങിയ സംഘമാണ് ഇയാളുടെ വീട്ടിലെത്തി പിടികൂടിയത്. റിമാൻഡ് ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |