മുന്നറിയിപ്പുമായി അഗ്നിശമന സേന
കൊല്ലം: ചപ്പുചവറുകൾ കൂട്ടിയിട്ട് കത്തിക്കുമ്പോഴും തീ അശ്രദ്ധമായി ഉപയോഗിക്കുമ്പോഴും വലിയ അപകടങ്ങൾക്ക് വഴിവയ്ക്കാമെന്ന് അഗ്നിശമന സേനയുടെ മുന്നറിയിപ്പ്.
ചൂട് കൂടിയ സാഹചര്യത്തിൽ ചവറുകൾ കത്തിക്കുമ്പോൾ ചെറിയ കാറ്റുമതി തീ ആളിപ്പടരാൻ. പലരും ചവറുകൾ കത്തിക്കുന്നത് ഉച്ച സമയത്താണെന്നതും അപകട സാദ്ധ്യത വർദ്ധിപ്പിക്കുന്നു. അൽപം കരുതലുണ്ടായാൽ വലിയ അപകടങ്ങൾ ഒഴിവാക്കാം.
മാലിന്യ നിക്ഷേപങ്ങൾക്കാണ് കൂടുതലായും തീപിടിത്തമുണ്ടാകുന്നത്. അലക്ഷ്യമായി വലിച്ചെറിയുന്ന സിഗരറ്റ്, ബീഡി കുറ്റികളിൽ നിന്നാണ് ഇവയ്ക്ക് തീപിടിക്കുന്നത്. മനഃപൂർവം തീയിടുന്ന സംഭവങ്ങളുമുണ്ട്.
ബീച്ചിന് സമീപം കൊച്ചുപിലാംമൂട് പാലത്തിനരികിലുള്ള മാലിന്യ കൂമ്പാരത്തിന് ഒരുമാസത്തിനിടെ നാലു തവണയാണ് തീപിടിച്ചത്. കഴിഞ്ഞ വർഷം ആണ്ടാമുക്കം പാർക്കിംഗ് ഏരിയായിലെ മാലിന്യനിക്ഷേപത്തിൽ നിന്ന് പടർന്ന തീയണയ്ക്കാൻ നാലുദിവസമാണ് അഗ്നിശമന സേന മിനക്കെടേണ്ടി വന്നത്.
ചവറുകൾ കത്തിക്കുമ്പോൾ കരുതൽ വേണം
1. ചവറുകൾ കൂട്ടിയിട്ട് കത്തിക്കുമ്പോൾ ഒരു ബക്കറ്റ് വെള്ളം കൂടി കരുതണം
2. തീ ആളിപ്പടരുന്നത് ഒഴിവാക്കാൻ വെള്ളം തളിച്ച് നിയന്ത്റിതമായി കത്തിക്കുക
3. തീ പൂർണമായും കെട്ടതിന് ശേഷം മാത്രം തിരികെ പോകുക
4. തീ കത്തിക്കുമ്പോൾ ബോഡി സ്‌പ്രേയുടെ കുപ്പികൾ ഒഴിവാക്കുക
5. ഇത്തരം കുപ്പികൾ പൊട്ടിത്തെറിക്കാനും പൊള്ളലേൽക്കാനും സാദ്ധ്യതയുണ്ട്
6. വാഹനങ്ങളുടെ ബാറ്ററി സെല്ലുകൾക്കുള്ളിൽ വെള്ളം ഉണ്ടെന്ന് ഉറപ്പാക്കണം
7. സെല്ലുകൾ ഉണങ്ങുന്നത് ഷോർട്ട് സർക്യൂട്ടിന് കാരണമാകും
8. വെയിലത്ത് കാർ പാർക്ക് ചെയ്യുമ്പോൾ കാറിനുള്ളിൽ മർദ്ദം കൂടുന്നത് ഒഴിവാക്കണം
9. വിൻഡോ ഗ്ലാസ് അൽപ്പം താഴ്ത്തിയിട്ടാൽ ഉള്ളിലെ ചൂട് കുറയ്ക്കാനാകും
""
വീട്, കന്നുകാലി തൊഴുത്ത്, വിറക് പുര എന്നിവയ്ക്ക് ചുറ്റും ഫയർ ബ്രേക്ക് നിർമ്മിക്കുന്നത് തീപിടിത്തത്തിൽ നിന്ന് സുരക്ഷ നൽകും. ഇത്തരം സ്ഥലങ്ങളുടെ ചുറ്റും രണ്ട് മീറ്റർ വീതിയിൽ കരിയിലകൾ, ഉണങ്ങിയ വസ്തുക്കളുടെ സാന്നിദ്ധ്യം എന്നിവ ഒഴിവാക്കണം.
അഗ്നിശമന സേനാ ഉദ്യോഗസ്ഥർ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |