കൊല്ലം: നിയമസഭാ തിരഞ്ഞെടുപ്പ് പരാജയത്തിലെ അച്ചടക്ക നടപടിയുടെ ഭാഗമായി സി.പി.ഐ കരുനാഗപ്പള്ളി മണ്ഡലം കമ്മിറ്റി ഇന്ന് വിഭജിക്കും. കമ്മിറ്റി വിഭജനത്തിനും പുതിയ സെക്രട്ടറിമാരെ തിരഞ്ഞെടുക്കാനുമായി ജില്ലാ എക്സിക്യുട്ടീവ്, മണ്ഡലം കമ്മിറ്റി യോഗങ്ങൾ ഇന്ന് കരുനാഗപ്പള്ളിയിൽ ചേരും. തുടർന്ന് ബ്രാഞ്ച് സെക്രട്ടറിമാർ മുതൽ മുകളിലേക്കുള്ളവരുടെ യോഗത്തിൽ തീരുമാനം റിപ്പോർട്ട് ചെയ്യും.
ഇന്ന് കരുനാഗപ്പള്ളിയിൽ നടക്കുന്ന എല്ലാ യോഗങ്ങളിലും രൂക്ഷമായ തർക്കത്തിന് സാദ്ധ്യതയുണ്ട്. കരുനാഗപ്പള്ളി, ഓച്ചിറ കമ്മിറ്റികളായാണ് വിഭജനം. പുതിയ സെക്രട്ടറിമാരെ സംബന്ധിച്ച ജില്ലാ സെന്ററിന്റെ നിർദ്ദേശം ഇന്ന് രാവിലെ ചേരുന്ന ജില്ലാ എക്സിക്യുട്ടീവിൽ അവതരിപ്പിക്കും. പിന്നീട് കരുനാഗപ്പള്ളിയിൽ നിന്നുള്ള ജില്ലാ കമ്മിറ്റി അംഗങ്ങളുടെ യോഗം ചേരും. ഉച്ചയ്ക്ക് ശേഷം മണ്ഡലം സെക്രട്ടേറിയറ്റ് അംഗങ്ങളുടെ യോഗവും തുടർന്ന് മണ്ഡലം കമ്മിറ്റി യോഗവും നടക്കും. ജില്ലാ സെന്റർ നിർദ്ദേശത്തിനെതിരെ ജില്ലാ എക്സിക്യുട്ടീവ് യോഗത്തിൽ തന്നെ ഒന്നിലധികം പേരുകൾ ഉയരാൻ സാദ്ധ്യതയുണ്ട്.
മണ്ഡലം സമ്മേളനത്തോടെ കമ്മിറ്റി വിഭജിക്കാനായിരുന്നു നേരത്തെയുള്ള തീരുമാനം. അച്ചടക്ക നടപടിയുടെ ഭാഗമായാണ് ബ്രാഞ്ച് സമ്മേളനങ്ങൾ പുരോഗമിക്കുന്ന സാഹചര്യത്തിൽ തന്നെ കമ്മിറ്റി രണ്ടാക്കുന്നത്.
1. കരുനാഗപ്പള്ളി മണ്ഡലം കമ്മിറ്റി
കരുനാഗപ്പള്ളി
കല്ലേലിഭാഗം
തൊടിയൂർ
കരുനാഗപ്പള്ളി ടൗൺ
കരുനാഗപ്പള്ളി ഈസ്റ്റ്
ആലപ്പാട് നോർത്ത്
ആലപ്പാട് സൗത്ത്
2. ഓച്ചിറ മണ്ഡലം കമ്മിറ്റി
ക്ലാപ്പന വെസ്റ്റ്
ക്ലാപ്പന ഈസ്റ്റ്
കലുശേഖരപുരം നോർത്ത്
കുലശേഖരപുരം സൗത്ത്
ഓച്ചിറ കിഴക്ക്
ഓച്ചിറ പടിഞ്ഞാറ്
തഴവ
പാവുമ്പ
30.
നിലവിൽ കരുനാഗപ്പള്ളി മണ്ഡലം കമ്മിറ്റിയിൽ 30 പേരാണ് ഉള്ളത്. ഓരോ ലോക്കൽ കമ്മിറ്റിയിൽ നിന്നുള്ള അംഗങ്ങൾ അതാത് മണ്ഡലം കമ്മിറ്റികളിൽ ഉൾപ്പെടും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |